കൊച്ചി: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മൃതിദിനത്തിൽ രാജ്യത്തിന്റെ ശ്രദ്ധാഞ്ജലി. 1991 മെയ് 21നാണ് രാജീന് ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിക്കിടെ എൽടിടിഇയുടെ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിലുണ്ടായ ദാരുണസംഭവത്തിന് ഇന്ന് 31 വർഷം. ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രിയുടെ സ്മൃതി ദിനത്തിൽ ദേശീയ നേതാക്കൾ ഇന്ന് സമാധി സ്ഥലമായ വീർഭൂമിയിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുക്കും.
ഇന്ത്യയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ മുൻപ്രധാനമന്ത്രിയും തന്റെ അമ്മയുമായ ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തെ തുടർന്നാണ് രാഷ്‌ട്രീയത്തിൽ താൽപ്പര്യമില്ലാതിരുന്നിട്ടും പൈലറ്റായിരുന്ന രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി ചുമതയേൽക്കാൻ കോൺഗ്രസ്സ് നിർബന്ധിച്ചത്. 1984 മുതൽ 1989 വരെയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി അധികാരത്തിലിരുന്നത്.
1944 ആഗസ്റ്റ് 20നാണ് ഇന്ദിരാഗാന്ധിയുടേയും ഫിറോസ് ഗാന്ധിയുടേയും രണ്ടു മക്കളിൽ മൂത്തയാളായി രാജീവ്ഗാന്ധി ജനിച്ചത്. ഡൽഹിയിലെ ശിവ് നികേതൻ സ്‌ക്കൂളിലും പിന്നീട് ഡെറാഡൂണിലെ വെൽഹാം, ഡൂൺ എന്നീ സക്കൂളുകളും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സ്വിറ്റ്‌സർലാന്റിലെ ഇക്കോൾ ഡീ ഹ്യൂമാന്റേ കോളേജിലും തുടർന്ന് ഉപരി പഠനം കേംബ്രിഡ്ജ് ട്രിനിറ്റി കോളേജിലും ഇംപീരിയൽ കോളേജിലുമാണ് പഠിച്ചത്. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠനത്തോടൊപ്പം പൈലറ്റ് പരിശീലനം പൂർത്തിയാക്കി ഇന്ത്യൻ എയർലൈൻസിൽ പൈല്റ്റായി സേവനം അനുഷ്ഠിച്ചു.
Comments