ന്യൂഡൽഹി: ഗ്യാൻവാപി ആരാധനാ സ്വാതന്ത്ര്യത്തിനായി കേസുകൊടുത്തവർക്ക് പിൻബലമായി ബ്രിട്ടീഷ് ഭരണകാലത്തെ കോടതി രേഖകൾ. ഗ്യാൻവാപിക്കായി കേസ് നൽകിയ ഭക്തരായ അഞ്ചു വനിതകളാണ് ബ്രിട്ടീഷ് ഭരണകാലത്തെ ഉത്തരവുകളുടെ രേഖകൾ പരിഗണിക്കണമെന്ന അപേക്ഷ കോടതിയിൽ സമർപ്പിച്ചത്. സുപ്രീംകോടതിയിൽ ഗ്യാൻവാപി ആരാധനാ സ്വാതന്ത്ര്യം വേണമെന്ന ഹർജിക്കൊപ്പമാണ് 1936ൽ ബ്രിട്ടീഷ് കോടതി വിചാരണാരേഖകൾ നൽകിയിരിക്കുന്നത്. വഖഫ് ബോർഡിന്റെ കൈവശമുള്ള ഭൂമിയാണ് കാശീവിശ്വനാഥ ക്ഷേത്രമിരിക്കുന്ന പ്രദേശമെന്ന നിലയിലെ വാദത്തിനെതിരെ ബ്രിട്ടീഷ് ഇന്ത്യ കോടതിയിൽ വാദം നടന്നിരുന്നുവെന്നാണ് കണ്ടെത്തൽ.
1936ൽ ക്ഷേത്രവും മസ്ജിദും ഇരിക്കുന്ന സ്ഥലം ക്ഷേത്രത്തിന്റെ സ്വത്താണെന്ന തരത്തിൽ ബ്രിട്ടീഷ് കോടതി കണ്ടെത്തുകയും വഖഫ് ബോർഡിന്റെ വാദം തള്ളുകയും ചെയ്തിരുന്നു. ഇതിന് പിൻബലമായി 1669 ഏപ്രിൽ 9ന് ആദി വിശ്വേശ്വർ എന്ന പേരിൽ പുരാതന കാലത്ത് അറിയപ്പെട്ട കാശീ വിശ്വനാഥ ക്ഷേത്രം തകർക്കണമെന്ന് പുറപ്പെടുവിച്ച ഔറംഗസേബിന്റെ ഉത്തരവ് ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. 1936ൽ ദീൻ മുഹമ്മദ് എന്ന വ്യക്തിയാണ് സിവിൽ നിയമം പ്രകാരം കേസ് നൽകിയതെന്നും കേസ് 62 എന്ന നമ്പറിട്ടാണ് 9130 എന്ന നമ്പറിട്ട സ്ഥലം മസ്ജിദിന്റെ സ്വന്തമാണെന്നും വാദിച്ചത്. രേഖകൾ അന്ന് ബ്രിട്ടീഷ് കോടതി പരിശോധിച്ചിരുന്നു. മാത്രമല്ല ഒരു കോടതിയും ഭരണകർത്താക്കളും ഭൂമി വഖഫിനായി ഉടമസ്ഥാവകാശം സ്ഥാപിച്ച് നൽകിയിട്ടില്ല. കാലങ്ങളായി മസ്ജിദ് നിലനിൽക്കുന്നതിനാൽ മുസ്ലീം സമൂഹം കൈവശം വച്ചിരിക്കുന്നു എന്നതുമാത്രമാണ് തൽ സ്ഥിതി. ഇവിടെ ഭൂമി അനധികൃതമായി കൈവശം വെച്ചിരിക്കുന്നു എന്ന വാദിഭാഗം ന്യായം ഏറെ മുൻതൂക്കം ലഭിക്കുന്ന ഒന്നാണ്.
ഇസ്ലാമിക നിയമം അനുസരിച്ച് ഒരുഭൂമിയിൽ മസ്ജിദ് പണിയും മുന്നേ ഭൂമി വഖഫിന്റെ കയ്യിൽ ഔദ്യോഗികമായി എത്തണമെന്നതും ഗ്യാൻവാപിയിൽ നടന്നിട്ടില്ല. മാത്രമല്ല ഒരു ക്ഷേത്രം നിലനിന്നിരുന്നിടത്ത് ഒരു പള്ളി പണിയുക എന്നത് ഇസ്ലാമിക നിയമത്തിലില്ലെന്നും വാദികൾ കോടതിയിൽ നൽകിയ ഹർജിയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ വസ്തു നിയമം അനുസരിച്ച് 9130, 9131, 9132 എന്നീ നമ്പറുകളിട്ട സ്ഥലങ്ങൾ വാരാണസി ജില്ലയിലെ മൂസ ഷഹർ ഖാസ് താലൂക്കിലാണെന്നും അത് ആദിവിശ്വേശർ എന്ന ദേവതയുടെ അധീനത യിലുള്ള ഭൂമിയാണെന്നത് നിലവിലെ രേഖകളിൽ സ്പ്ഷ്ടമാണെന്ന്. ഇത് ക്ഷേത്രഭൂമിയാ ണെന്നിരിക്കെ ഏങ്ങിനെ മുസ്ലീം പള്ളിക്കായി അവകാശവാദം സ്ഥാപിക്കാനാകുമെന്നാണ് ചോദ്യം.
Comments