ദാവോസ്: ഗ്രീൻ എനർജി രംഗത്ത് ഇന്ത്യ ആഗോള നേതൃത്വം വഹിക്കുമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദ്ദീപ് സിംഗ് പുരി. വിവിധ പദ്ധതികളിലൂടെ പരിസ്ഥിതി സൗഹൃദ ഊർജ്ജോൽപ്പാദന മേഖലകളിൽ ഇന്ത്യ മുന്നേറുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ ഗ്രീൻ ഹൈഡ്രജൻ-ജൈവ ഇന്ധന സംയോജിത പ്രവർത്തന ങ്ങളുടെ രംഗത്ത് ഗവേഷണവും ഉൽപ്പാദനവും വർദ്ധിപ്പിക്കുകയാണെന്നും പുതിയ ഊർജ്ജമേഖലകൾ കണ്ടെത്തുമെന്നും പുരി പറഞ്ഞു.
ഈ പതിറ്റാണ്ടിൽ തന്നെ ഗ്രീൻ ഹൈഡ്രജൻ രംഗത്ത് ഇന്ത്യ ആഗോള നിരയിൽ മുന്നിലെത്തി. 2030ൽ ലക്ഷ്യം വെച്ച പദ്ധതികൾ 2025ൽ പൂർത്തിയാക്കാനുള്ള നീക്കം ഏറെ മുന്നോട്ടു പോയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 20ശതമാനം എഥനോൾ പെട്രോളിയവുമായി സംയോജിപ്പിക്കുന്നതിലൂടെ പരിസ്ഥിതിക്കുണ്ടാകുന്ന ഗുണമാണ് ആദ്യഘട്ടത്തിൽ ലക്ഷ്യം വയ്ക്കുന്നത്.
2004-14ൽ വാക്സിൻ ഉൽപ്പാദന രംഗത്ത് ഏറെ പിന്നാക്കം പോയ ഇന്ത്യയാണ് ഇന്ന് ലോകത്തിന് തന്നെ വാക്സിൻ നൽകുന്ന നിലയിലേക്ക് ഫാർമസി ഹബ്ബായി മാറിയിരിക്കുന്നത്. നരേന്ദ്രമോദിയുടെ അതിവേഗ നീക്കങ്ങളുടെ ഫലമായിട്ടാണ് ഇന്ത്യ വാക്സിനേഷൻ രംഗത്ത് മുന്നേറിയതെന്ന് ഹർദ്ദീപ് സിംഗ് പുരി പറഞ്ഞു.
Comments