ടെഹ്‌റാൻ: പത്ത് നില കെട്ടിടം തകർന്ന് വീണ് അഞ്ച് പേർ കൊല്ലപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഏകദേശം 80 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ദക്ഷിണ-പടിഞ്ഞാറൻ ഇറാനിലെ അബദാനിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
عملیات جستوجوی و نجات حادثهدیدگان ریزش ساختمان ۱۰ طبقه واقع در ته لنجی #آبادان با ١٢ تيم امداد ونجات از شهرستانهای آبادان، خرمشهر، دشت آزادگان، ماهشهر، شادگان، واکنش سریع استان و آنست ادامه دارد. ۵۰ نیروی امدادی از شهرهای همجوار برای اعزام به محل حادثه آمادهباش هستند. pic.twitter.com/KBOZFsBVCM
— جمعیت هلالاحمر ایران (@Iranian_RCS) May 23, 2022
ഇറാഖുമായി അതിർത്തി പങ്കിടുന്ന മേഖലയിലെ അമീർ കബീർ സ്ട്രീറ്റിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. വൻ സുരക്ഷാ സന്നാഹത്തിന്റെ നേതൃത്വത്തിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഇതുവരെ 32 പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപ്പോർട്ട്.
50 അഗ്നിശമന സേന പ്രവർത്തകർ, 30 അടിയന്തിര സന്നദ്ധപ്രവർത്തകർ, ഡോഗ് സ്‌ക്വാഡ് എന്നിവ രക്ഷാപ്രവർത്തക സംഘത്തിന്റെ ഭാഗമാണ്. അപകടത്തിന് പിന്നാലെ പ്രവിശ്യാ തലവൻ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കെട്ടിടത്തിന്റെ ഉടമയും കോൺട്രാക്ടറും ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.
Comments