ആലപ്പുഴ : മുൻ എംഎൽഎ പിസി ജോർജ് വർഗീയത പടർത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റപുഴ അഷ്‌റഫ് മൗലവി. മതവിരോധം പ്രചരിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ സംഘർഷം സൃഷ്ടിക്കാനാണ് പിസി ജോർജ് ശ്രമിക്കുന്നത് എന്ന് മൗലവി ആരോപിച്ചു. പിസി ജോർജിനെതിരെ നടപടി സ്വീകരിക്കാതിരുന്നാൽ ജനങ്ങൾക്ക് നിയമത്തിലുള്ള വിശ്വാസം കുറയുമെന്നും അഷ്‌റഫ് മൗലവി പറഞ്ഞു.
പൂഞ്ഞാറിൽ പിസി ജോർജ് മത്സരിച്ച സമയത്ത് അദ്ദേഹത്തിന് പിന്തുണ നൽകിയ പാർട്ടിയുടെ തീരുമാനം തെറ്റായിരുന്നുവെന്ന് തോന്നുന്നില്ല. അത് എസ്ഡിപിഐയുടെ രാഷ്‌ട്രീയ പരീക്ഷണമായിരുന്നു. അന്ന് പിസി ജോർജ് രാഷ്‌ട്രീയം പറഞ്ഞിട്ടുണ്ടാകാം എന്നാൽ ഏതെങ്കിലും മതവിഭാഗത്തെ അധിക്ഷേപിക്കുകയോ വംശീയത പറയുകയോ ചെയ്തിട്ടില്ല.
എസ്ഡിപിഐയുടെ വേദിയിൽ ഒരു മതവിഭാഗത്തെയും ചീത്ത പറയാറില്ലെന്നും അത് തങ്ങളുടെ പ്രത്യയശാസ്ത്രമാണെന്നും മൗലവി പറഞ്ഞു. സ്വതന്ത്രനായി പൂഞ്ഞാറിൽ മത്സരിച്ച പിസി ജോർജ്ജ് വിജയിച്ചത് എസ്ഡിപിഐയുടെ പിന്തുണയോടെയാണെന്നും മൗലവി അവകാശപ്പെട്ടു.
Comments