ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിലെ സർക്കാരിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി റിപ്പോർട്ട്. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാതൃസ്ഥാപനമായ വേദാന്ത ലിമിറ്റഡിന് ഹിന്ദുസ്ഥാൻ സിങ്കിൽ 64.92 ശതമാനം ഓഹരിയുണ്ട്, അതേസമയം രാജ്യത്തെ പ്രമുഖ മൈനിങ് കമ്പനിയിൽ കേന്ദ്ര സർക്കാരിന് 29.5 ശതമാനം ഓഹരിയാണുളളത്.
ഓഹരി വിറ്റഴിക്കൽ ഇടപാടിന്റെ തോത് അനുസരിച്ച് തീരുമാനിക്കുമെന്നാണ് റിപ്പോർട്ട്. 2022 സാമ്പത്തികവർഷത്തിലെ കണക്കനുസരിച്ച് വേദാന്തയുടെ മൊത്തം കടം 53583 കോടി രൂപയും ഹിന്ദുസ്ഥാൻ സിങ്കിന്റേത് 2844 കോടി രൂപയുമാണ്. ഹിന്ദുസ്ഥാൻ സിങ്കിന്റെ ബാക്കിയുള്ള 29.5 ശതമാനം ഓഹരി വിറ്റഴിക്കാൻ സുപ്രീം കോടതി സർക്കാരിനെ 2021 നവംബറിൽ അനുവദിച്ചിരുന്നു.
നിലവിലെ വിപണി വിലയിൽ ഹിന്ദുസ്ഥാൻ സിങ്കിൽ സർക്കാരിന്റെ ശേഷിക്കുന്ന ഓഹരിയുടെ മൂല്യം ഏകദേശം 38,000 കോടി രൂപയാണ്. വൻതോതിലുള്ള ഓഹരി വിൽപ്പന കണക്കിലെടുത്ത് ഹിന്ദുസ്ഥാൻ സിങ്കിന്റെ ഓഹരി മുന്നോട്ട് പോകും തോറും സമ്മർദ്ദമേറാൻ സാധ്യതയുണ്ടെന്ന് വാണിജ്യ വിദഗ്ധർ വിലയിരുത്തുന്നു. സർക്കാർ അതിന്റെ ഓഹരി വിറ്റ് ധനസമ്പാദനം നടത്താൻ നോക്കുന്നതിനാൽ, പണലഭ്യത വർദ്ധിക്കുന്നതിനനുസരിച്ച് വ്യവസായത്തിലേക്കുള്ള പ്രീമിയം കുറയാൻ സാധ്യതയുണ്ട്.
പണലഭ്യത വർദ്ധിക്കുന്നതിനനുസരിച്ച് മുന്നോട്ട് പോകുകയും ബോർഡിലെ സർക്കാർ സാന്നിധ്യം ഓഹരി വിൽപ്പനയ്‌ക്ക് ശേഷം ഇല്ലാതാകുകയും ചെയ്യും’, വിശകലന വിദഗ്ധർ പറഞ്ഞു. ഇത്രയും അധികം ഓഹരികൾ ഒറ്റയടിക്ക് വിൽക്കുന്നത് കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡിന്റെ ഓഹരികൾ ബിഎസ്ഇയിൽ 4.87 ശതമാനം ഉയർന്ന് 310.15 രൂപയിലാണ് വ്യാപാരം നടന്നത്. സെൻസെക്‌സിൽ 155.01 പോയിന്റ് അല്ലെങ്കിൽ 0.29 ശതമാനം ഇടിഞ്ഞ് 53,897.60 എന്ന നിലയിലാണ് അവസാനിച്ചത്.
Comments