തമിഴ് ഭാഷയും സംസ്‌കാരവും ജനങ്ങളും ഏറ്റവും മികച്ചത്; തമിഴ് മക്കളുടെ മണ്ണിൽ പ്രധാനമന്ത്രി; 31,000 കോടിയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തമിഴ് ഭാഷയും സംസ്‌കാരവും ജനങ്ങളും ഏറ്റവും മികച്ചത്; തമിഴ് മക്കളുടെ മണ്ണിൽ പ്രധാനമന്ത്രി; 31,000 കോടിയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2022, 10:07 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ : 31,500 കോടിയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈയിലെ ജവഹർലാൽ സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന ചടങ്ങിലാണ് വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പരിപാടിയിൽ പങ്കെടുത്തു. പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി ലൈറ്റ് ഹൗസ് പ്രൊജക്ടിന് കീഴിൽ നിർമ്മിച്ച 1152 വീടുകളുടെ ഉദ്ഘാടനം സ്റ്റാലിനും നിർവ്വഹിച്ചു.

ബാംഗ്ലൂർ-ചെന്നൈ എക്സ്പ്രസ് വേ പദ്ധതി സംസ്ഥാനത്തെ സാമ്പത്തിക പുരോഗതിയിലേക്ക് നയിക്കുമെന്ന് ചെന്നൈയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. ബാംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ രണ്ട് പ്രധാന വികസന കേന്ദ്രങ്ങളെ ബന്ധിപ്പിക്കും. ചെന്നൈ തുറമുഖത്തെ മധുരവോയലുമായി ബന്ധിപ്പിക്കുന്ന 4-വരി എലിവേറ്റഡ് റോഡ്, ചെന്നൈ തുറമുഖത്തെ കൂടുതൽ കാര്യക്ഷമമാക്കാനും നഗര ഗതാഗതം കുറയ്‌ക്കാനും സഹായിക്കും. ചെന്നൈ എഗ്മോർ, രാമേശ്വരം, മധുര, കാട്പാടി, കന്യാകുമാരി എന്നിങ്ങനെ തമിഴ്നാട്ടിലെ അഞ്ച് റെയിൽവേ സ്റ്റേഷനുകളുടെ പുനർനവീകരണത്തിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു.

റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം 1800 കോടി രൂപ ചെലവിൽ പൂർത്തീകരിക്കാനാണ് തീരുമാനം. ആധുനിക വിദ്യകളിലൂടെ യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുക എന്നലക്ഷ്യത്തോടെയാണ് പദ്ധതി ഏറ്റെടുത്തിരിക്കുന്നത്. നെരലുരിൽ നിന്ന് ധർമ്മപുരിയിലേക്കും മീൻസുരുട്ടിയിൽ നിന്ന് ചിദംബരത്തിലേക്കും ഉള്ള റെയിൽവേ സൗകര്യം വികസിപ്പിച്ചാൽ നിരവധി നേട്ടങ്ങൾ ഉണ്ടാകും. 5 റെയിൽവേ സ്റ്റേഷനുകൾ പുനർനവീകരിക്കുന്നതിൽ തനിക്ക് സന്തോഷമുണ്ട്. ഭാവിയിൽ ജനങ്ങൾക്ക് വേണ്ട ആവശ്യങ്ങൾ കണക്കിലെടുത്താണ് ഈ നവീകരണവും വികസനവും നടത്തുന്നത് എന്നും മോദി പറഞ്ഞു.

31,000 കോടിയിലധികം രൂപയുടെ പദ്ധതികൾക്കാണ് ഇന്ന് തമിഴ്‌നാട്ടിൽ തറക്കല്ലിട്ടത്. റോഡ് നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ലക്ഷ്യം.

പ്രധാനമന്ത്രി-ആവാസ് യോജനയ്‌ക്ക് കീഴിൽ ചെന്നൈ ലൈറ്റ് ഹൗസ് പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ച ചെന്നൈയിലെ ജനങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. റെക്കോർഡ് സമയത്തിനുള്ളിൽ താങ്ങാനാവുന്നതും പരിസ്ഥിതി സൗഹൃദവുമായ വീടുകൾ നിർമ്മിക്കുന്നതിനുള്ള ഒരു വെല്ലുവിളിയാണ് ഏറ്റെടുത്തത്. അത് ചെന്നൈയിൽ ആയതിൽ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട്ടിലെ ജനങ്ങളും സംസ്‌കാരവും ഭാഷയും എല്ലാം വളരെ മികച്ചതാണ്. എല്ലാ മേഖലയിലും സംസ്ഥാനത്ത് നിന്ന് ഏതെങ്കിലും ഒരാൾ മികവ് പുലർത്തുന്നു. ബധിര ഒളിമ്പിക്സിൽ രാജ്യം നേടിയ 16 മെഡലുകളിൽ 6 മെഡലുകളും തമിഴ്നാട്ടിൽ നിന്നുള്ള യുവാക്കളാണ് നേടിത്തന്നത്. തമിഴ് ഭാഷയെയും സംസ്‌കാരത്തെയും കൂടുതൽ ജനകീയമാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ജനുവരിയിൽ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ പുതിയ കാമ്പസ് ചെന്നൈയിൽ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഫണ്ടിംഗ് പൂർണമായും കേന്ദ്ര സർക്കാരാണ് നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈയിൽ 1430 കോടി രൂപയുടെ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. ഇത് ഇന്റർമോഡൽ ചരക്ക് നീക്കത്തിനും ഒന്നിലധികം പ്രവർത്തനങ്ങൾക്കും പ്രയോജനപ്പെടുത്താനാകും. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനും ചെന്നൈ തുറമുഖത്തെ സാമ്പത്തിക വികസനത്തിന്റെ കേന്ദ്രമാക്കാനും ചെന്നൈയിൽ മൾട്ടി മോഡൽ ലോജിസ്റ്റിക് പാർക്കിന് തറക്കല്ലിട്ടു. രാജ്യത്തെ മറ്റിടങ്ങളിലും ഇത്തരം പാർക്കുകൾ വികസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Narendra Modimk stalin31foundation stone
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies