ശ്രീനഗർ: കശ്മീരിലെ ടെലിവിഷൻ താരം അമ്രീൻ ഭട്ടിന്റെ കൊലപാതകത്തിൽ കേസന്വേഷണം പൂർത്തിയാക്കി പോലീസ്. കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ച ഭീകരരെ ഏറ്റുമുട്ടലിനിടെ സൈന്യം വധിച്ചു. 24 മണിക്കൂറിനുള്ളിൽ കൊലപാതകക്കേസിൽ അന്വേഷണം പൂർത്തിയാക്കാനായെന്ന് കശ്മീർ ഐജി വിജയ് കുമാർ വ്യക്തമാക്കി.
Both killed newly joined local #terrorists identified as Shahid Mushtaq Bhat R/O Hafroo Chadoora #Budgam & Farhan Habib R/O Hakripora #Pulwama. They had #killed TV artist on the instruction of LeT Cmdr Lateef. 01 AK 56 rifle, 4 magazines and a pistol recovered: IGP Kashmir https://t.co/VeoHZRkdEO
— Kashmir Zone Police (@KashmirPolice) May 26, 2022
അവന്തിപോറയിൽ നടന്ന ഏറ്റുമുട്ടലിലാണ് ടിവി താരത്തിന്റെ കൊലപാതകികളെ സൈന്യം വകവരുത്തിയത്. കൊല്ലപ്പെട്ടത് ലഷ്‌കർ-ഇ-ത്വയ്ബ ഭീകരരാണെന്ന് പോലീസ് അറിയിച്ചു. ബുദ്ഗാം സ്വദേശിയായ ഷാഹിദ് മുഷ്താഖ് ഭട്ട്, പുൽവാമ സ്വദേശിയായ ഫർഹാൻ ഹബീബ് എന്നിവരാണ് ടിവി താരത്തെ കൊലപ്പെടുത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ലഷ്‌കർ കമാൻഡർ ലത്തീഫിന്റെ നിർദേശപ്രകാരമാണ് ഇരുവരും ചേർന്ന് ടിവി താരത്തെ കൊലപ്പെടുത്തിയത്. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. ഒരു എകെ-47 റൈഫിളും പിസ്റ്റളും പോലീസിന് ലഭിച്ചു. അവന്തിപോറയിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ടെലിവിഷൻ ആർടിസ്റ്റായ അമ്രീൻ ഭട്ടിനെ ഭീകരർ കൊലപ്പെടുത്തിയത്. ബുദ്ഗാമിലെ ഹിഷ്‌റു ചദൂരയിലായിരുന്നു ആക്രമണം. 35-കാരിയായ അമ്രീൻ ഭട്ടിനും ഇവരുടെ പത്ത് വയസുള്ള അനന്തരവൻ ഫർഹാൻ സുബൈറിനും നേരെയാണ് ആക്രമണമുണ്ടായത്. വീടിന് മുന്നിൽ നിൽക്കുകയായിരുന്ന ഇരുവർക്കും നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്രീൻ കൊല്ലപ്പെട്ടു. പത്ത് വയസുള്ള കുട്ടി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ്. കുട്ടി ഗുരുതരാവസ്ഥ തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
Comments