ലഡാക്ക്: ചർച്ചകൾ പുരോഗമിക്കുന്തോറും അതിർത്തിയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ നീക്കം ശക്തമാക്കുന്നു. പാഗോംഗ് സോ മേഖലയിൽ നദിക്കു കുറുകേ ചൈന പാലം പണി തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ സൈനിക നീക്കം വർദ്ധിപ്പിച്ചത്. സ്ഥിരം ക്യാമ്പുകളിൽ നിന്ന് കൂടുതൽ സൈന്യത്തെ പാഗോംഗ് സോ മേഖലയിലേക്ക് നീക്കാനാണ് തീരുമാനം.
ചൈന പാഗോംഗ് സോ അതിർത്തിയിൽ രണ്ടാമത്തെ പാലം നിർമ്മിക്കുന്നു എന്നതിനെതിരെ സൈന്യത്തിനൊപ്പം വിദേശകാര്യവകുപ്പം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. നമ്മുടെ അതിർത്തിയിലേക്ക് കടന്നുള്ള ചൈനയുടെ ഏത് നീക്കവും എതിർക്കും. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന മേഖലകൾ 1960 അനധികൃതമായി കൈവശപ്പെടുത്തിയ താണെന്ന് മറക്കരുതെന്നും ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ഇന്ത്യയുടെ അഖണ്ഡത കാക്കാൻ ആരുടേയും അനുവാദം ആവശ്യമില്ല. 1960ലെ പ്രദേശത്തു നടത്തുന്ന ഏതു നിർമ്മാണവും പൊറുക്കാനാവാത്തത്. സൈന്യത്തെ മുന്നോട്ട് നീക്കാൻ ഇന്ത്യ നിർബന്ധിതമാവുകയാണ്. ചൈനയുടെ നീക്കങ്ങൾ അതിർത്തിയിലെ സൈനിക വിന്യാസ ത്തിന് വഴിവെച്ചിരിക്കുകയാണെന്ന സൈന്യത്തിന്റെ പ്രസ്താവനയെ ശരിവയ്‌ക്കുന്ന നയമാണ് വിദേശകാര്യവകുപ്പ് എടുത്തിരിക്കുന്നത്.
Comments