ലക്‌നൗ: ഗ്യാൻവ്യാപിയിലെ ശിവലിംഗം വാൾ ഉപയോഗിച്ച് കേടുവരുത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ശിവലിംഗത്തിന്റെ സുരക്ഷ കണക്കിലെടുത്ത് തർക്കത്തിലായ കെട്ടിടത്തിലേക്ക് മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടു. ഗ്യാൻവ്യാപി സംബന്ധിച്ച തർക്കം രാജ്യവ്യാപകമായി ശ്രദ്ധനേടിയ ശേഷം അവിടുത്തെ ഹിന്ദു അടയാളങ്ങളിൽ കൃത്രിമം നടത്തിയെന്ന് ബിജെപി നേതാവും മുൻ രാജ്യസഭാ എംപിയുമായ വിനയ് കത്യാർ ആരോപിച്ചു. ശിവലിംഗം സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ശിവലിംഗം തകർക്കാൻ മുസ്ലീങ്ങൾ ശ്രമിച്ചുവെന്നും അത് ജലധാരയാക്കാൻ ശ്രമിച്ചുവെന്നും കേസിൽ ഹിന്ദുവിശ്വാസികളുടെ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ ആരോപിച്ചിരുന്നു . സ്റ്റോർ റൂമിന്റെ വീഡിയോയും ഫോട്ടോഗ്രാഫിയും നടത്തിയാൽ ശിവലിംഗം എങ്ങനെ തുരന്നെന്നും മുസ്ലീങ്ങൾ എങ്ങനെയാണ് ഇതിനെ ജലധാരയാക്കാൻ ശ്രമിച്ചതെന്നും തെളിയുമെന്ന് വിഷ്ണു ജെയിൻ നിർദ്ദേശിച്ചിരുന്നു. ശിവലിംഗത്തിൽ 63 സെന്റീമീറ്റർ ദ്വാരം ഉണ്ടാക്കിയതെങ്ങനെയെന്ന് ഇത് തെളിയിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം ഗ്യാൻവ്യാപി മസ്ജിദിൽ നടത്തിയ സർവ്വേയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടാനൊരുങ്ങുകയാണ് വാരാണസി ജില്ലാ കോടതി. മെയ് 30 ന് കേസ് വീണ്ടും പരിഗണിച്ച ശേഷം വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന വിവരങ്ങളാണ് ലഭിക്കുന്നത്. ദൃശ്യങ്ങൾ പരസ്യപ്പെടുത്തുന്നതിനെതിരെ മുസ്ലീം കമ്മിറ്റി രംഗത്തെത്തിയിട്ടുണ്ട്.
Comments