കൊച്ചി: രാഷ്‌ട്രീയ എതിരാളികൾക്കെതിരെ വ്യാജ നിർമ്മിതികൾ സൃഷ്ടിക്കുന്നത് സി പി എം രീതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . വ്യാജവീഡിയോ ഉണ്ടാക്കിയത് എൽ ഡി എഫ് ആണ് . സിപിഎം ജില്ലാ സെക്രട്ടറിയുടെ കട്ടിലിന് താഴെ ഒളി ക്യാമറ വെച്ച ആളുകളാണ് സിപിഎംകാര്. ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ശശിധരനെതിരെ വ്യാജ രേഖ നിർമ്മിച്ചവരാണ് ഇവർ. ടി പി ചന്ദ്രശേഖരനെ കൊല്ലാൻ കൊണ്ടുവന്ന ഇന്നോവ കാറിൽ മാഷ അള്ള എന്ന് പേര് ഒട്ടിച്ചവരാണ് സിപിഎം .
വ്യാജ നിർമ്മിതികൾ ഉണ്ടാക്കി രാഷ്‌ട്രീയ എതിരാളികളെ നേരിടുന്ന രീതി സിപിഎം നയമാണ്. യു ഡി എഫ് അത്തരം പ്രവർത്തനങൾക്കൊപ്പം നിൽക്കില്ല. തൃക്കാക്കരയിലെ വ്യാജ വീഡിയോ സംബന്ധിച്ച കേസിൽ ശരിക്കുമുള്ള കുറ്റവാളികളെ പിടിച്ചാൽ കാര്യങ്ങൾ വ്യക്തമാകും. കേസിൽ ഇത് വരെ മൂന്ന് പേർ അറസ്റ്റിലായവരിൽ 2 പേരും സിപിഎം ബന്ധമുള്ളവരാണ്.
മന്ത്രിയായി ആറു മാസത്തിനുള്ളിൽ സ്വന്തം ജില്ലയിലെ വ്യവസായങ്ങൾ പൂട്ടിച്ച പി രാജീവാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. സി പി എംതെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. മന്ത്രിമാരും നേതാക്കളും ഭരണ സംവിധാനത്തെ ദുരുപയോഗപ്പെടുത്തി. തൃക്കാക്കരയിൽ വ്യാജവോട്ട് നടത്താൻ അനുവദിക്കില്ല. . സ്ഥലത്തില്ലാത്തവരുടേയും മരണപ്പെട്ടവരുടേയും വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്.
യുഡിഎഫ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുറയ്‌ക്കാനുള്ള കനത്ത പരിശ്രമത്തിലാണ് സി പി എം. ജനങ്ങൾ ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണ്. മോശം പ്രതിപക്ഷ നേതാവാണെന്ന പി സി ജോർജ്ജിന്റെ ആരോപണത്തിൽ ദൈവത്തോട് നന്ദി പറയുന്നു. എന്നെ കുറിച്ച് അദ്ദേഹം നല്ലതൊന്നും പറയരുതെന്നാണ് തന്റെ ആഗ്രഹം. പി സി ജോർജ്ജിന് ജാമ്യം കിട്ടാൻ കാരണം സർക്കാരാണ്. പ്രമുഖ സിപിഎം നേതാവിന്റെ മകനും പിസി യുടെ മകനും ചേർന്നു വക്കീൽ ഓഫീസ് നടത്തുന്നുണ്ട്. അവിടെയാണ് ഗൂഢാലോചന നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Comments