തിരുവനന്തപുരം : കൊറോണയെ തുടർന്ന് രക്ഷിതാക്കൾ നഷ്ടമായ കുട്ടികൾക്ക് ഔദ്യോഗിക രേഖകൾ കൈമാറി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് കുട്ടികൾക്ക് രേഖകൾ കൈമാറിയത്. കുട്ടികൾക്ക് പണവും സമ്പൂർണ കരുതലും നൽകുന്ന പദ്ധതിയാണ് പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻ പദ്ധതി.
കേരളത്തിൽ നിന്നുള്ള നൂറിലധികം കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. 112 കുട്ടികൾക്കാണ് പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായവും മറ്റ് സേവനങ്ങളും ലഭിക്കുക. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇവർക്കുള്ള സഹായം വിതരണം ചെയ്തു.
14 ജില്ലകളിൽ നിന്നുള്ള കുട്ടികളും സഹായത്തിന് അർഹരായിട്ടുണ്ട്. ഇതിൽ 93 പേർ 18 വയസ്സിന് താഴെയുള്ളവർ ആണ്. 19 പേരാണ് 18 വയസ്സിന് മുകളിൽ ഉള്ളത്. തൃശ്ശൂരിൽ നിന്നുള്ള 13 പേർക്കാണ് പദ്ധതിയുടെ ഭാഗമായി സഹായം ലഭിക്കുക. മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിലെ 11 കുട്ടികൾക്ക് വീതം സഹായം ലഭിക്കും. കണ്ണൂരിൽ നിന്നുള്ള 10 കുട്ടികൾ സഹായത്തിന് അർഹരായി.
എറണാകുളം, കോട്ടയം, കാസർകോട് എന്നീ ജില്ലകളിലെ ഒൻപത് വീതം കുട്ടികൾ പദ്ധതിയ്ക്ക് അർഹരായി. ആലപ്പുഴയിൽ നിന്നും എട്ട് കുട്ടികളും, കൊല്ലത്തു നിന്നുള്ള ഏഴ് കുട്ടികൾക്കും സഹായം ലഭിക്കും. കോഴിക്കോട് ജില്ലയിലെ അഞ്ച് കുട്ടികൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പത്തനംതിട്ടയിൽ നിന്നുള്ള മൂന്ന് കുട്ടികളും, വയനാട്ടിൽ നിന്നുള്ള രണ്ട് കുട്ടികൾക്കും സഹായം ലഭിക്കും.
23 വയസ്സുവരെ പത്ത് ലക്ഷം രൂപയുടെ ധനസഹായവും ആരോഗ്യ- സാമൂഹിക പരിരക്ഷയും ഉറപ്പു നൽകുന്നതാണ് പിഎം കെയേഴ്സ് ഫോർ ചിൽഡ്രൻസ് പദ്ധതി. ബന്ധുക്കളോടൊപ്പം താമസിക്കുന്ന കുട്ടികൾക്ക് സർക്കാർ പദ്ധതിയുടെ ഭാഗമായി പ്രതിമാസം 4000 രൂപ നൽകും. മറ്റ് സ്ഥാപനങ്ങളിൽ വസിക്കുന്നവർക്ക് ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്കാവശ്യമായ ചിലവ് സർക്കാർ വഹിക്കും.
കോവിഡ് അനാഥരാക്കിയ കുട്ടികൾക്കായുള്ള കേന്ദ്രസർക്കാർ പദ്ധതി ,'പി.എം കെയർ ചിൽഡ്രന്റെ ' ഔദ്യോഗിക രേഖകൾ അർഹരായവർക്ക് കൈമാറി….
Posted by V Muraleedharan on Monday, May 30, 2022
Comments