കേരളത്തില്‍ എല്ലായിടത്തും നന്നായി കുന്തിരിക്കം നന്നായി വളരുമെന്നാണ് കൃഷി വകുപ്പിന്റെ പഠനം. ഏറെ വിപണന സാധ്യതയുള്ള കുന്തിരിക്കം എങ്ങനെ കൃഷി ചെയ്യാമെന്നാണ് ഇവിടെ വ്യക്തമാക്കുന്നത്.വനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ മുളപ്പിച്ചെടുത്ത് തൈകള്‍ ഉണ്ടാക്കാം. കേരളത്തില്‍ എല്ലായിടത്തും കുന്തിരിക്കം നന്നായി വളരാറുണ്ട്. നന്നായി മൂത്തവിത്തുകളാണ് തൈകളാക്കേണ്ടത്. പോളിത്തീൻ കവറുകളിളും ഇവ നട്ടു വളർത്താം. പെട്ടന്ന് തന്നെ വളർന്നു കിട്ടുമെങ്കിലും നല്ല ശ്രദ്ധയോടെ പരിചരിച്ചില്ലെങ്കിൽ ഉണങ്ങിപ്പോകും. എന്നാൽ മൂന്ന് നാല് മാസങ്ങൾക്കുള്ളിൽ തൈ നല്ല വെയിൽ ഉള്ള സ്ഥലത്ത് മാറ്റി നടാം.
ചെടിയിൽ ധാരാളം പച്ച നിറത്തിലുള്ള ഇലകളും മഞ്ഞ കലർന്ന വെള്ള പൂക്കളും ഉണ്ടാകും. ഓരോ കുലയിലും ഒട്ടേറെ കായ്കളും ഉണ്ടാകും. നന്നായി മൂത്ത കായകളില്‍ ഓരോന്നിലും ആറ് വിത്തുകള്‍ വരെ കാണും. അവ ശേഖരിച്ചെടുത്ത് ഉടന്‍ തന്നെ പോളിത്തീന്‍ കവറുകളില്നട്ട് മുളപ്പിച്ചെടുക്കണം. ഇവ പെട്ടെന്നു മുളയ്ക്കുമെന്നതിനാല്‍ത്തന്നെ രണ്ടാഴ്ചകൊണ്ടു തന്നെ ഇവയുടെ മുളയ്ക്കല്‍ ശേഷിയും നഷ്ടപ്പെടുന്നു. ചെടിയുടെ ആദ്യകാലത്ത് വളര്‍ത്തിയെടുക്കാന്‍ കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല.തൈകൾ തൃശൂർ വന ഗവേഷണ കേന്ദ്രത്തിൽ ലഭിക്കും.
ഈ മരങ്ങളുടെ കറയാണ് സുഗന്ധം പരത്തുന്ന കുന്തിരിക്കമായി മാറുന്നത്. മരത്തിന്റെ തൊലിയില്‍ കത്തി ഉപയോഗിച്ച് മുറിവുകളുണ്ടാക്കുന്നു. ഈ മുറിവുകളിലൂടെ പുറത്തേക്കു വരുന്ന കറ തണലില്‍ ഉണക്കിയെടുത്ത് കുന്തിരിക്കമായി മാറ്റുകയാണ് ചെയ്യുന്നത്. മൂന്നാഴ്ചയെടുക്കും കറ ഉണങ്ങി കുന്തിരക്കമായി പാകപ്പെടാന്‍.കാടിനോട് ചേര്‍ന്ന സ്വാഭാവിക പരിസ്ഥിതിയില്‍ ഈ മരങ്ങൾ നന്നായി വളരും. വളരെപ്പെട്ടെന്ന് വളര്‍ന്നുവലുതാകുന്നത് കൊണ്ടുതന്നെ 5-6 വര്‍ഷം കൊണ്ടുതന്നെ കറ ഊറി വരും. ഇത്തരം മരങ്ങളില്‍ നിന്ന് 10 മുതല്‍ 50 കിലോഗ്രാം വരെ കുന്തിരിക്കം ലഭിക്കും
ആയുര്‍വേദ മരുന്നുകളില്‍ മണത്തിന് ചേര്‍ക്കുന്ന കുന്തിരിക്കം പെയിന്റ് വാര്‍ണിഷ് വിപണിയിലെ താരമാണ്. മെഴുകു നിര്‍മാണത്തിലും ഇത് ഉപയോഗിച്ചു വരുന്നു.വിത്തുകള്‍ ശേഖരിച്ചും അവര്‍ വില്‍പ്പന നടത്തുന്നുണ്ട്. ഇവ സൂര്യപ്രകാശത്തില്‍ ഉണക്കി അതിന്റെ എണ്ണ വേര്‍തിരിച്ചെടുത്ത് സോപ്പ് , മെഴുക് എന്നിവ നിര്‍മിക്കാനും ശുദ്ധീകരിച്ച് ഭക്ഷ്യയെണ്ണയായും ഉപയോഗിക്കാം. തൈകള്‍ തൃശ്ശൂര്‍ വന ഗവേഷണ കേന്ദ്രത്തില്‍ നല്കി വന്നിരുന്നു. വനാതിര്‍ത്തികളില്‍ പ്രവര്‍ത്തിക്കുന്ന നഴ്സറികളില്‍ മുളപ്പിച്ച് തയ്യാറാക്കിയവയും ലഭ്യമാണ്
Comments