ഭുവനേശ്വർ: പുരിയിലെ ജഗന്നാഥ ക്ഷേത്ര പൈതൃക ഇടനാഴി പദ്ധതിക്കെതിരായ ഹർജിയിൽ ഒഡീഷ സർക്കാരിന് അനുകൂല വിധി. ക്ഷേത്രപദ്ധതികൾക്കെതിരായ രണ്ട് ഹർജികളും സുപ്രീംകോടതി തള്ളി. സുപ്രീംകോടതി വിധിക്ക് പിന്നാലെ സന്തോഷം പ്രകടിപ്പിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്.
ഭഗവാൻ ജഗന്നാഥന്റെ ഹിതമില്ലാതെ ഒരു ഇലപോലും ചലിക്കില്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.കഴിഞ്ഞ ദിവസമാണ് സർക്കാരിന് അനുകൂലമായി സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.
ജഗന്നാഥ ക്ഷേത്രത്തിന്റെ വികസനത്തിനായി 800 കോടി രൂപ ചെലവിൽ നടത്തുന്ന പദ്ധതികൾ നിർത്തിവെയ്‌ക്കണമെന്നായിരുന്നു ഹർജി.എന്നാൽ ക്ഷേത്ര പദ്ധതികൾ നിർത്തിവെയ്‌ക്കാനാവില്ലെന്ന് സുപ്രീംകോടതി നിലപാടെടുക്കുകയായിരുന്നു. ഇത്തരം ഹർജികൾ കോടതിയുടെ വിലപ്പെട്ട സമയം ഇല്ലാതാക്കുന്നുവെന്ന് കോടതി വിമർശിച്ചു.ഹർജിക്കാർക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ചുമത്തി.
ക്ഷേത്ര ഇടനാഴി പദ്ധതിയെ രാഷ്‌ട്രീയവൽക്കരിക്കരുതെന്നും പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്നും ബിജെപിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
Comments