ലക്‌നൗ: മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഘം വീണ്ടും സംഘർഷത്തിന് വഴിയൊരുക്കുന്നു. ആയിരത്തോളം പേർക്കെതിരെ കേസെടുത്തതിൽ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് മുസ്ലീം പുരോഹിതൻ തൗഖിർ റാസയും സംഘവും.
കലാപത്തിന് ശ്രമിച്ച 36 ഓളം പേരെ അറസ്റ്റ് ചെയ്യുകയും ആയിരത്തോളം പേർക്കെതിരെ കേസെടുത്തതായും പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ മതമൗലികവാദികൾ പദ്ധതിയിടുന്നത്.സംഘർഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജൂലൈ 3 വരെയാണ് നിരോധനാജ്ഞ. ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ ഒത്തുചേരുന്നതിനും പ്രതിഷേധങ്ങൾക്കും വിലക്കുണ്ട്.
അതേസമയം കലാപത്തിന് ശ്രമിച്ച സംഭവത്തിൽ പോപ്പുലർഫ്രണ്ടിനും പങ്കുണ്ടെന്നാണ് വിവരം. കേസിലെ മുഖ്യകണ്ണി മുസ്ലീം നേതാവും മൗലാന മുഹമ്മദ് ജൗഹാർ അലി ഫാൻസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഹയാത്ത് സഫർ ഹഷ്മി ആണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കാൺപൂരിലെ ബെക്കോൺഗഞ്ച് മേഖലയിലാണ് മതമൗലികവാദികൾ ആയുധങ്ങളുമായി എത്തി കലാപത്തിന് ശ്രമിച്ചത്.ബിജെപി വക്താവ് നൂപുർ ശർമ്മ മുഹമ്മദ് നബിയെ നിന്ദിച്ചെന്ന് ആരോപിച്ചായിരുന്നു കലാപത്തിനുള്ള ശ്രമം. വെള്ളിയാഴ്ച ഉച്ച പ്രാർത്ഥനയ്‌ക്ക് ശേഷം മതമൗലികവാദികൾ കലാപത്തിനായി മസ്ജിദ് പരിസരത്ത് ഒത്തു ചേരുകയായിരുന്നു
Comments