ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മാച്ചും പ്രതികാര മത്സരങ്ങളും ലോകത്തെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്കിടയിലും ശ്രദ്ധേയമാണ്. അതുപോലെ തന്നെ സച്ചിൻ ടെൻഡുൽക്കർ-ഷുഹൈബ് അക്തർ പോരാട്ടവും ക്രിക്കറ്റ് പ്രേമികളെ ഹരം കൊള്ളിച്ചിട്ടുണ്ട്. മിക്കയവസരങ്ങളിലും അക്തറിനേക്കാൾ ഒരുപടി മുന്നിൽ പ്രകടനം കാഴ്ചവെക്കാൻ സച്ചിന് കഴിഞ്ഞിട്ടുണ്ട് എന്നതിനാൽ പാകിസ്താനി പേസറായ അക്തർ വലിയ നിരാശയിലുമായിട്ടുണ്ട്. ഇതെല്ലാം ക്രിക്കറ്റ് ആസ്വാദകർക്ക് അറിവുള്ള കാര്യവുമാണ്. എന്നാൽ ആർക്കുമറിയാത്ത ചില സച്ചിൻ-അക്തർ വസ്തുതകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2001-ൽ നടന്ന പരമ്പരയിൽ സച്ചിന് പരിക്കേൽപ്പിക്കാൻ മനഃപൂർവ്വം ശ്രമിച്ച കഥ പുറംലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ് അക്തർ. ഈയിടെ നൽകിയ അഭിമുഖത്തിലാണ് അക്തർ ഇക്കാര്യം വെളിപ്പെടുത്തിയത്.
@shoaib100mph Pindi Express 💪 🔥
VS@sachin_rt
Bouncer 💯👌🔥🔥🔥 pic.twitter.com/IToupCZSvL— Sardar Waqas (@ImWaqasAhmed99) April 22, 2020
”ആദ്യമായാണ് ഇക്കാര്യം ഞാൻ പുറത്തുപറയുന്നത്. അന്നുനടന്ന ടെസ്റ്റ് മത്സരത്തിൽ സച്ചിനെ പരിക്കേൽപ്പിക്കാൻ ഞാൻ മനഃപൂർവ്വം ശ്രമിച്ചു. എന്ത് വില കൊടുത്തും സച്ചിനെ മുറിവേൽപ്പിക്കണമെന്നായിരുന്നു എന്റെ ലക്ഷ്യം. അങ്ങനെ സച്ചിന്റെ ഹെൽമെറ്റിൽ പന്ത് കൊള്ളിക്കാൻ എനിക്ക് കഴിഞ്ഞു. ഇതിന് പിന്നാലെ അതിന്റെ വീഡിയോ കണ്ടപ്പോഴാണ് സച്ചിൻ അതിവിദഗ്ധമായി പന്തിനെ മറികടന്നുവെന്ന് ഞാൻ മനസിലാക്കിയത്.
വിട്ടുകൊടുത്തില്ല. പിന്നെയും സച്ചിനെ വീഴ്‌ത്താൻ ഞാൻ ശ്രമിച്ചു. പക്ഷേ നടന്നില്ല. അന്ന് മുഹമ്മദ് ആസിഫിന്റെ തകർപ്പൻ ബൗളിങ് പ്രകടനങ്ങൾക്ക് ഞാൻ സാക്ഷിയാകുകയായിരുന്നു. അതേ മാച്ചിൽ തന്നെയായിരുന്നു ഇന്ത്യൻ പേസർ ഇർഫാൻ പത്താൻ ഹാട്രിക് നേടിയത്. ആദ്യ ഓവറിൽ തന്നെ അദ്ദേഹം ഹാട്രിക് നേടി.” ഷുഹൈബ് അക്തർ പറഞ്ഞു. 2001 ൽ നടന്ന പരമ്പരയിൽ ഇന്ത്യയ്‌ക്കായിരുന്നു ആദ്യ പകുതിയിൽ മുൻതൂക്കമെങ്കിലും കമ്രാൻ അക്മാൽ സെഞ്ച്വറി നേടിയതോടെ 341 റൺസിന് പാകിസ്താൻ വിജയം സ്വന്തമാക്കുകയായിരുന്നു.
Comments