കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്‌ച്ചത്തേക്ക് മാറ്റി. അതുവരെ നടനെ അറസ്റ്റ് ചെയ്യുന്നതിനുള്ള വിലക്ക് തുടരും. പീഡിപ്പിച്ചുവെന്ന് ആരോപിച്ച നടിയുടെ പേര് വെളിപ്പെടുത്തിയ കേസിലെ ജാമ്യാപേക്ഷ പരിഗണിക്കുന്നതും ഹൈക്കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.
അന്വേഷണ സംഘത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. കേസിന്റെ മേൽനോട്ടമുള്ള എഡിജിപി ക്വാറന്റൈനിൽ കഴിയുന്നതിനാലാണിത്. തുടർന്ന് അന്വേഷണ സംഘത്തിന്റെ അഭ്യർത്ഥന കോടതി അംഗീകരിക്കുകയായിരുന്നു.
വിദേശത്തു നിന്നും കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ നടനെ മൂന്ന് ദിവസമാണ് തുടർച്ചയായി അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടിയുമായുണ്ടായിരുന്ന ബന്ധം ഉഭയസമ്മത പ്രകാരമാണെന്നും സിനിമയിൽ അവസരം ലഭിക്കാത്തതിന്റെ ദേഷ്യത്തിലാണ് നടി പരാതി നൽകിയതെന്നുമാണ് വിജയ്ബാബു അന്വേഷണ സംഘത്തിന് നൽകിയിരിക്കുന്ന മൊഴി. കൂടാതെ ഇത് വ്യക്തമാക്കുന്നതായി നടൻ അവകാശപ്പെടുന്ന തെളിവുകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. വാട്‌സാപ്പ് ചാറ്റുകളും ചിത്രങ്ങളുമാണ് നടൻ കോടതിയിൽ സമർപ്പിച്ചത്.
Comments