ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യടി20 പോരാട്ടം ഇന്ന്. സീനിയർ താരങ്ങൾക്ക് പരിക്കേറ്റതിനാൽ ഋഷഭ് പന്ത് നയിക്കുന്ന മത്സരം രാത്രി 7 മണിക്ക് ഡൽഹി കോട്‌ല കോട്‌ല അരുൺ ജയ്റ്റ്ലി മൈതാനത്ത് നടക്കും. ടീം ഇന്ത്യയുടെ ടി20 ചരിത്രത്തിൽ ഔദ്യോഗിക സീനിയർ ടീമിനെ നയിക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ നായകനാവുകയാണ് ഋഷഭ് പന്ത്. ഇന്ന് 24 വയസ്സും 248 ദിവസുമുള്ളപ്പോഴാണ് ടി20 നായകനായി പന്ത് കളത്തിലിറങ്ങുന്നത്.
ഐപിഎല്ലിൽ നായകസ്ഥാനം പ്രകടനത്തെ ബാധിച്ചെന്ന ആക്ഷേപം നിലനിൽക്കേയാണ് യാദൃശ്ചികമായി ഋഷഭിന് നായകനാകേണ്ടിവന്നത്. ഐപിഎല്ലിന് ശേഷം രോഹിത് ശർമ്മ യ്‌ക്ക് വിശ്രമം അനുവദിച്ചതിന് പിറകേ ഇന്നലെ പരിശീലനത്തിനിടെ നിയുക്ത ക്യാപ്റ്റൻ കെ.എൽ.രാഹുലിന് പരിക്കേറ്റതോടെയാണ് അടിയന്തിരമായി ഋഷഭ് പന്തിനെ നായകനാ ക്കിയത്. ഐപിഎല്ലിൽ നായകനായി ആദ്യ വർഷം തന്നെ ഗുജറാത്തിനെ കിരീടം ചൂടിച്ച ഹാർദ്ദിക് പാണ്ഡ്യയെ തേടി അപ്രതീക്ഷിതമായി ഉപനായക സ്ഥാനവും എത്തിയിരി ക്കുകയാണ്.
2017ലാണ് ഋഷഭ് പന്ത് രാജ്യാന്തര ടിന്റിയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 43 മത്സരങ്ങ ളിലാണ് കളിച്ചത്. ഐപിഎല്ലിൽ ഡൽഹി ക്യാപ്പിറ്റൽസിനെ 30 മത്സരത്തിൽ നയിച്ച പന്ത് 17 മത്സരങ്ങളിലാണ് ജയം സ്വന്തമാക്കിയിട്ടുള്ളത്.
Comments