ന്യൂഡൽഹി: അൽ-ഖ്വയ്ദക്കെതിരെ പൊട്ടിത്തെറിച്ച് എഐഎംഐഎം അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസി. മുഹമ്മദ് നബിയുടെ മഹത്വം കൂട്ടാൻ അൽ-ഖ്വയ്ദ ഭീകരരെ ആവശ്യമില്ലെന്നും അക്രമം പ്രചരിപ്പിച്ച് ഇസ്ലാമിന്റെ പേര് കളങ്കപ്പെടുത്തുന്നവരിൽ നിന്നും അല്ലാഹു ഇന്ത്യയെ രക്ഷിക്കട്ടെയെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.
ഹിന്ദുത്വവാദികൾ ഒരു കാര്യം മനസിലാക്കണം. ഭീകരവദത്തെ ഇസ്ലാം അംഗീകരിക്കുകയില്ലെന്നും ഒവൈസി വ്യക്തമാക്കി. നുപൂർ ശർമയുടെ പ്രവാചക പരാമർശത്തെ തുടർന്ന് ചാവേർ ആക്രമണം നടത്തുമെന്ന് അൽ-ഖ്വയ്ദ ഭീകരർ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അസദുദ്ദീൻ ഒവൈസി.
ഡൽഹി, മുംബൈ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നാണ് അൽ-ഖ്വായ്ദയുടെ ഭീഷണി. പ്രവാചകന്റെ മഹത്വത്തിനായി പോരാടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഭീഷണി സന്ദേശമെത്തിയത്.
”ഞങ്ങളുടെ പ്രവാചകനെ അവഹേളിക്കുന്നവരെ ഞങ്ങൾ കൊല്ലും. ഞങ്ങളുടെ പ്രവാചകനെ അപകീർത്തിപ്പെടുത്താൻ തുനിയുന്നയാളുകളെ ഇല്ലാതാക്കാൻ ഞങ്ങളുടെയും ശരീരത്തിലും ഞങ്ങളുടെ കുട്ടികളുടെ ശരീരത്തിലും സ്ഫോടക വസ്തുക്കൾ വെച്ചുകെട്ടും. ഡൽഹി, മുംബൈ, യുപി, ഗുജറാത്ത് എന്നിവിടങ്ങളിൽ നിങ്ങൾ അന്ത്യം കാത്തിരുന്നോളൂ…” ഇപ്രകാരമെഴുതിയ ഭീഷണി സന്ദേശമാണ് അൽ-ഖ്വായ്ദ പുറത്തുവിട്ടത്. കൂടാതെ പ്രവാചക പരാമർശം നടത്തിയ നുപൂർ ശർമ്മയും വധഭീഷണികൾ നേരിടുന്നുണ്ട്. തുടർന്ന് അവർ ഡൽഹി പോലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്.
Comments