ഡൽഹി :പ്രവാചക നിന്ദയുടെ പേരിൽ കലാപത്തിന് ശ്രമിച്ച് മതമൗലികവാദികൾ .ഡൽഹിയിലും ,കൊൽക്കത്തയിലുമാണ് കലാപശ്രമം നടന്നത്. വെള്ളിയാഴ്‌ച്ച പ്രാർത്ഥനയ്‌ക്ക് ശേഷമാണ് കലാപത്തിനുള്ള മുന്നൊരുക്കം നടന്നത്.അഭിപ്രായ പ്രകടനം നടത്തുകയും ബിജെപിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്ത നൂപുർ ശർമ്മക്കെതിരെ കൊലവിളി മുഴക്കിയായിരുന്നു മതമൗലിക വാദികളുടെ അഴിഞ്ഞാട്ടം.
അതേസമയം മസ്ജിദിൽ നിന്ന് കലാപത്തിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജുമാ മസ്ജിദിലെ ഷാഹി ഇമാം വ്യക്തമാക്കി.’ആരാണ് പ്രതിഷേധിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല. അവർ എഐഎംഐഎമ്മിൽ പെട്ടവരോ ഒവൈസിയുടെ ആളുകളോ ആകാം.പ്രതിഷേധിക്കുന്നവരെ ഞങ്ങൾ പിന്തുണയ്‌ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്” ഇമാം പറഞ്ഞു.
നേരത്തെ കലാപം നടന്ന കാൺപൂരിൽ വെള്ളിയാഴ്‌ച്ച പ്രാർത്ഥനയ്‌ക്ക് മുന്നോടിയായി പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസം ഉണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സിആർപിസി 144 പ്രകാരം നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.ദ്രുതകർമ്മ സേനയ്‌ക്ക് പുറമേ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറി , റാപ്പിഡ് ആക്ഷൻ ഫോഴ്സ് എന്നിവയെയും വിന്യസിച്ചിട്ടുണ്ട്. മുസ്ലീം ആധിപത്യമുള്ള ഇടങ്ങളിലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്‌ച്ച പ്രാർത്ഥനയ്ക്ക് ശേഷം കലാപത്തിന് ആസൂത്രിത ശ്രമം നടന്നിരുന്നു. മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശം നടത്തിയെന്നാരോപിച്ച് കടകൾ അടപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു അക്രമം നടന്നത്.
Comments