ലക്‌നൗ : ശൗചാലയങ്ങളിൽ ഹിന്ദു ദൈവങ്ങളുടെ ചിഹ്നമുള്ള ടൈലുകൾ പതിപ്പിച്ച് മതമൗലികവാദികൾ. ഉത്തർപ്രദേശിലെ സീതാപൂരിൽ ബാറ ബെറോറ ഗ്രാമത്തിലാണ് സംഭവം. ശിവലിംഗത്തിന്റെ ചിഹ്നവും ഓം ചിഹ്നവും, കലശ ചിഹ്നവുമുള്ള ടൈലുകളാണ് ശൗചാലയങ്ങളിൽ പതിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മുസ്ലീം വിഭാഗത്തിലെ നേതാവായ രേശ്മയാണ് ഇതിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി.
ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന രീതിയിൽ ശൗചാലയങ്ങളിലെ ഭിത്തിയിലാണ് ഇത്തരം ടൈലുകൾ പതിപ്പിച്ചത്. ഇതിനെതിരെ ഹൈന്ദവ സംഘടനകളും എത്തി. മനപ്പൂർവ്വമുള്ള ഇത്തരം പ്രവൃത്തികളെ ശക്തമായി എതിർത്തുകൊണ്ട് ബദ്‌റംഗ്ദൾ ജില്ലാ കൺവീനറാണ് രംഗത്തെത്തിയത്. സംഭവത്തിൽ പോലീസിൽ പരാതി നൽകുകയും ചെയ്തു.
ഇത് വിവാദമായതോടെ ചില ടൈലുകൾ ഇവർ പറിച്ച് മാറ്റിയെങ്കിലും മിക്ക ശൗചാലയങ്ങളിൽ നിന്നും ഇത് മാറ്റിയിട്ടില്ല. പോലീസ് നടത്തിയ അന്വേഷണത്തിൽ ഈ മുസ്ലീം നേതാവിന്റെ നേതൃത്വത്തിൽ നാല് വർഷം മുൻപാണ് ശൗചാലയങ്ങൾ പണിതത് എന്ന് കണ്ടെത്തി. പല ശൗചാലയങ്ങളിലും ഇത്തരത്തിലുള്ള ടൈലുകൾ പതിപ്പിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
ഈ സാഹചര്യത്തിൽ രേശ്മ ഒളിവിൽ പോയിരിക്കുകയാണ്. ഇവർക്ക് വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Comments