ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ ഉത്തർപ്രദേശിൽ കലാപത്തിന് ശ്രമിച്ചവരെ പാഠം പഠിപ്പിക്കാൻ യോഗി സർക്കാർ. പ്രതികൾക്കെതിരെ കർശന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 237 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുഴുവൻ പ്രതികൾക്കുമെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇതിന് പുറമേ മറ്റ് ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. അറസ്റ്റിലായവരിൽ ഏറ്റവും കൂടുതൽ പ്രയാഗ്‌രാജിലാണ്. ഹത്രാസിൽ നിന്നും 50 പേർ അറസ്റ്റിലായി. സമാനമായ രീതിയിൽ ഷഹരൺപൂർ, അംബേദ്കർനഗർ, മൊറാദാബാദ്, ഫിറോസാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരും അറസ്റ്റിലായിട്ടുണ്ട്. തിരിച്ചറിയാത്ത 5000 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്.
അക്രമികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കുന്ന നടപടികളും സംസ്ഥാനത്ത് തുടരുകയാണ്. വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കാൻ മുഖ്യമന്ത്രി യോഗി ആദത്യനാഥാണ് നിർദ്ദേശം നൽകിയത്. സംസ്ഥാനത്തെ അന്തരീക്ഷം കലുഷിതമാക്കാൻ ശ്രമിക്കുന്നവർക്ക് കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് യോഗി ആദിത്യനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
Comments