മുംബൈ : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച മുസ്ലീം യുവാവ് അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ ബിവാന്തി സ്വദേശിയായ സാദ് അൻസാദി(19) ആണ് അറസ്റ്റിലായത്. നൂപുർ ശർമ്മയുടെ പ്രവൃത്തിയെ പ്രശംസിച്ച വിദ്യാർത്ഥി പ്രവാചകനെതിരെ ആരോപണങ്ങളും ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ അൻസാരിയെ പോലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രവാചക നിന്ദയാരോപിച്ച് മതമൗലികവാദികളിൽ നിന്നും ആക്രമണം നേരിടുന്ന നൂപുർ ശർമ്മയെ പ്രശംസിച്ചുകൊണ്ടാണ് അൻസാരി പോസ്റ്റ് പങ്കുവെച്ചത്. ബിജെപി മുൻ വക്താവിനെ ”ധീര വനിത” എന്നാണ് പ്രശംസിച്ചത്. പ്രവാചകനെതിരെയും ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ഇതോടെ മതമൗലികവാദികൾ പ്രതിഷേധവുമായി അൻസാരിയുടെ വീടിന് മുന്നിലെത്തി.
വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇവർ മാപ്പ് ചോദിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് അൻസാരി മാപ്പപേക്ഷിച്ചെങ്കിലും ഇവർ കൗമാരക്കാരനെ മർദ്ദിക്കുകയും ചവിട്ടുകയും ചെയ്‌തെന്ന് പോലീസ് പറയുന്നു. തുടർന്ന് പോലീസ് എത്തിയാണ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തത്. നാട്ടുകാർ പരാതി നൽകിയതോടെ 19 കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തതായും. വർഗീയത പടർത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് കേസ്.
Comments