ന്യൂഡൽഹി: 2014ലെ കൊൽക്കത്ത ടെറ്റ് പരീക്ഷാ ക്രമക്കേടിൽ സുപ്രധാന ഉത്തരവുമായി കൽക്കട്ട ഹൈക്കോടതി. 2014ലെ പ്രൈമറി ടെറ്റ് അഴിമതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതി സിബിഐയോട് ആവശ്യപ്പെട്ടു. കൂടാതെ, 2017ലെ നിയമന നടപടികൾ അസാധുവാക്കിയ കോടതി, നിയമനം നേടിയ 269 അദ്ധ്യാപകരെ പിരിച്ചു വിടാനും ഉത്തരവിട്ടു.
ക്രമവിരുദ്ധമായി നിയമനം നേടിയ അദ്ധ്യാപകർ സ്കൂളുകളിൽ പ്രവേശിക്കുന്നത് കോടതി കർശനമായി തടഞ്ഞു. പ്രാഥമിക വിദ്യാഭ്യാസ ബോർഡ് സെക്രട്ടറിയോടും പ്രസിഡന്റിനോടും അടിയന്തരമായി സിബിഐക്ക് മുന്നിൽ ഹാജരാകാനും കോടതി നിർദ്ദേശിച്ചു.
പരീക്ഷയിൽ 269 പേർക്ക് ക്രമവിരുദ്ധമായി ഒരു മാർക്ക് നൽകിയത് ചോദ്യം ചെയ്ത് ഒരു കൂട്ടം ഉദ്യോഗാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി. പരീക്ഷയിലെ ഒരു ചോദ്യം തെറ്റായതിനാലാണ് ഉദ്യോഗാർത്ഥികൾക്ക് അധികം മാർക്ക് നൽകിയത് എന്നായിരുന്നു ബോർഡിന്റെ മറുപടി. എന്നാൽ മറ്റുള്ള ഉദ്യോഗാർത്ഥികൾക്ക് എന്തു കൊണ്ട് ഈ അധികമാർക്ക് നൽകിയില്ല എന്ന് ചോദിച്ചായിരുന്നു കോടതി നടപടി.
Comments