കോഴിക്കോട്: നാളെ നടക്കുന്ന രാജ്ഭവൻ മാർച്ചുമായി ബന്ധമില്ലെന്ന് മുസ്ലിം ലീഗ്. സമൂഹ മാദ്ധ്യമങ്ങളിൽ ചില തൽപര കക്ഷികൾ വിവിധ സംഘടനകളുടെ പേരെഴുതി പ്രചരിപ്പിക്കുകയാണ് .മുസ്ലിംലീഗിന്റെ പേരും അക്കൂട്ടത്തിൽ ചേർത്തിട്ടുണ്ട്.വ്യാജ പ്രചാരണം നടത്തി ആശയക്കുഴപ്പമുണ്ടാക്കുകയാണ് ചിലരെന്നും. പ്രചാരണങ്ങളിൽ ആരും വഞ്ചിതരാകരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം.എ സലാം വ്യക്തമാക്കി.
രാജ്ഭവൻ മാർച്ചുമായി ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമായും വ്യക്തമാക്കി.സമസ്തയുടെ അനുമതിയോ അംഗീകാരമോ ഇല്ലാതെയാണ് നാളെ നടക്കാനിരിക്കുന്ന മാർച്ചെന്നും ,ഇത്തരം പരിപാടികൾക്ക് സംഘടനയുമായി ബന്ധമുണ്ടായിരിക്കുന്നതല്ലെന്നും സമസ്ത ചൂണ്ടിക്കാട്ടി.പോസ്റ്ററുകളും മെസ്സേജുകളും സോഷ്യൽ മീഡിയയിലും മറ്റുംസമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ പേര് പ്രചരിപ്പിക്കുണ്ടെന്നും.’പ്രവാചകനിന്ദക്കെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ശക്തിയായി പ്രതിഷേധിക്കുകയും കുറ്റക്കാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട പരിപാടികൾ അനുമതിയോടെ മാത്രമെ ഉണ്ടാകൂ എന്നും ഇവർ വ്യക്തമാക്കി.
അതേസമയം മുസ്ലിം കോഓര്‍ഡിനേഷൻ രാജ്ഭവൻ മാർച്ചുമായി ബന്ധമില്ലെന്ന് സമസ്തയും, എപി സമസ്തയും, കെഎൻഎമ്മും നേരത്തെ അറിയിച്ചിരുന്നു
Comments