‘അഗ്നിപഥ്’ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ ബിഹാറിന്റെ പല ഭാഗങ്ങളും വൻ അക്രമാസക്തമായ പ്രതിഷേധങ്ങൾക്കും നശീകരണങ്ങളും തുടരുന്നതിനിടെ നഷ്ടത്തിന്റെ കണക്ക് വ്യക്തമാക്കി റെയിൽവെ.സംസ്ഥാനത്ത് ഇതുവരെ 200 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. റെയിൽവെ സ്വത്ത് നശിപ്പിക്കുന്നതിനും 50 ഓളം ട്രെയിൻ കോച്ചുകൾക്കും അഞ്ച് എഞ്ചിനുകൾക്കും കേടുപാടുകൾ വരുത്തുന്നതിനും കലാപം കാരണമായതായി ഒരു റെയിൽവേ ഉദ്യോഗസ്ഥൻ അറിയിച്ചു.
അക്രമാസക്തമായ കലാപത്തെറിയെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് ഇതുവരെ 90 എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. തീവെയ്പ്പുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ 300 ലധികം ആളുകൾ അറസ്റ്റിലായിട്ടുണ്ട്. പ്ലാറ്റ്ഫോമുകൾ, കമ്പ്യൂട്ടറുകൾ, വിവിധ സാങ്കേതിക ഭാഗങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചതായും ചില ട്രെയിനുകൾ റദ്ദാക്കിയതായും റെയിൽവെ അറിയിച്ചു. ആർമി റിക്രൂട്ട്മെന്റ് പ്രോഗ്രാം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ തുടർച്ചയായ മൂന്നാം ദിവസവും നിരവധി ട്രെയിനുകൾ നശിപ്പിക്കുകയും റെയിൽവേ സ്റ്റേഷനുകളിൽ പ്രതിഷേധിക്കുകയും ചെയ്തതിന് ശേഷമാണ് കണക്കുകൾ പുറത്തുവന്നത്.
വെള്ളിയാഴ്ച വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഏകദേശം ഒരു ഡസനോളം ട്രെയിൻ കോച്ചുകൾ കത്തിക്കുകയും കോച്ചുകൾക്ക് നേരെ കല്ലെറിയുകയും ചെയ്ത ശേഷം കത്തിക്കുകയും നശിപ്പിക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. അതിനിടെ പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ വിദ്യാർത്ഥി സംഘടനകൾ ശനിയാഴ്ച 24 മണിക്കൂർ ബിഹാർ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അക്രമബാധിത പ്രദേശങ്ങളിൽ കനത്ത പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്
Comments