ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടക സന്ദർശനത്തിനിടെ പ്രതിഷേധം നടത്താൻ ആസൂത്രണം ചെയ്ത കോൺഗ്രസ് നേതാക്കൾ കസ്റ്റഡിയിൽ. പ്രതിഷേധം സംഘടിപ്പിച്ച 30 ഓളം നേതാക്കളെ ചിക്കമംഗലൂർ പോലീസ് പിടികൂടി.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായാണ് ഇവർ പ്രതിഷേധം നടത്താൻ ഗൂഢാലോചന നടത്തിത്. അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം നടത്താനും ഇവർ ആസൂത്രണം ചെയ്തിരുന്നു. കരിങ്കൊടി കാണിച്ച് മോദി ഗോ ബാക്ക് മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിഷേധിക്കാനായിരുന്നു തീരുമാനം . എന്നാൽ ചിക്കമംഗലൂർ പോലീസ് എത്തി പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്ന് ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
More than 30 people belonging to KPCC Kisan cell have been detained by #Chikkamagalur #Karnataka police. They were planning to partake in *Go back Modi* protest in #Bengaluru by showing black flags. pic.twitter.com/8qYB6dPMTi
— Imran Khan (@KeypadGuerilla) June 20, 2022
പ്രധാനമന്ത്രി എത്തുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെയാണ് പ്രധാനമന്ത്രി കർണാടകയിൽ എത്തിയത്. ബംഗളൂരുവിലെ ഡോ.ബി.ആർ.അംബേദ്കർ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ (ബേസ്) ഡോ.ബി.ആർ.അംബേദ്കറുടെ പ്രതിമ അദ്ദേഹം അനാച്ഛാദനം ചെയ്തു. ബേസ് സർവകലാശാലയുടെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
Comments