തിരുവനന്തപുരം: വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ തനിയ്‌ക്കായി തയ്യാറാക്കിയ വിശ്വരൂപ ശിൽപം കാണാൻ നടൻ മോഹൻലാലെത്തി. എല്ലാവരും വാർത്തകളിലൂടെ ശിൽപം കണ്ടെന്നും, അപ്പോ ഞാനും കാണണ്ടേ എന്നും മോഹൻലാൽ
ചോദിച്ചെന്ന് ശിൽപി വെള്ളാർ നാഗപ്പൻ പറയുന്നു. അദ്ദേഹത്തെ കെട്ടിപിടിച്ച് അഭിനന്ദിച്ച ശേഷമാണ് താരം മടങ്ങിയത്. അടുത്തയാഴ്ചയോടെ ശിൽപം നടന്റെ ചെനൈയിലെ വസതിയിലേക്ക് കൊണ്ട് പോകും. മഹാഭാരതകഥകളും കൃഷ്ണനും ദശാവതാരവും മനോഹരമായി സമ്മേളിച്ച 12 അടി ഉയരത്തിലുള്ളതാണ് ശില്പം.
തടിയിൽ തീർത്ത ശിൽപ്പത്തിന്റെ ഒരു വശത്ത് 11 മുഖമുള്ള വിശ്വരൂപവും മറുവശത്ത് പഞ്ചജന്യം മുഴക്കുന്ന കൃഷ്ണനും ചുറ്റും ദശാവതാരവുമാണ് കൊത്തിയെടുത്തിരിക്കുന്നത്. ശിൽപ പീഠത്തിൽ 400 ഓളം പുരാണ കഥാപാത്രങ്ങളുണ്ട്. ഗീതോപദേശവും ,ചൂതാട്ടവും, പിന്നിലായി ശരശയ്യയിലെ ഭീഷ്മരും, പഞ്ചാലി വസ്ത്രാക്ഷേപവുമെല്ലാം ,ഉൾപ്പെടുന്നതാണ് മനോഹര ശിൽപം.
വെള്ളാർ നാഗപ്പന്റെയും മറ്റ് എട്ട് ശില്പികളുമുൾപ്പടെയുള്ള സംഘത്തിന്റെ മൂന്നരവർഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമാണ് ഇന്ന് കാണുന്ന ഈ ഗംഭീര ശിൽപം. മൂന്നു വർഷം മുൻപ് ആറ് അടിയിൽ നിർമ്മിച്ച വിശ്വരൂപ ശില്പം നടൻ ഇവരിൽ നിന്നും വാങ്ങിയിരുന്നു
Comments