മുംബൈ: മുൻസിപ്പൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഏറെ പ്രതീക്ഷയോടെ നിർത്തിയ പ്രമുഖ സ്ഥാനാർത്ഥി തോറ്റ ദേഷ്യം നേതാക്കൾക്ക് മേൽ തീർത്ത് അണികൾ. മുംബൈ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി അദ്ധ്യക്ഷനും പട്ടികജാതി വിഭാഗം നേതാവുമായ ചന്ദ്രകാന്ത് ഹൻഡോര തോറ്റതിന്റെ ദേഷ്യമാണ് അണികൾ കോൺഗ്രസ്സ് ആസ്ഥാനത്തിന് മുന്നിൽ ചീത്തവിളിച്ച് പ്രകടിപ്പിച്ചത്.
കോൺഗ്രസ്സ് വിജയം അനായാസം ഉറപ്പിച്ച സ്ഥാനാർത്ഥിയായിരുന്നിട്ടും ഹൻഡോര തോറ്റതാണ് പാർട്ടിയേയും അണികളേയും ഒരു പോലെ ഞെട്ടിച്ചത്. പാർട്ടി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ പോലും എല്ലാവരും ഒരുപോലെ പിന്തുണച്ചയാളാണ് തോറ്റത്. ലെജിസ്ലേറ്റീവ് കൗൺസിലിലേയ്ക്ക് രണ്ടുപേരെയാണ് കോൺഗ്രസ്സ് മത്സരിപ്പിച്ചത്. ഇതിൽ രണ്ടാമൻ ഭായ് ജഗ്താപ് കനത്ത പോരാട്ടത്തിനൊടുവിൽ മികച്ച വിജയവും നേടി.
1985ൽ മഹാരാഷ്ട്രയിൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ മിന്നും ജയത്തോടെയാണ് 65കാരനായ ഹൻഡോരയുടെ തുടക്കം. 1993ൽ ശിവസേനാ നേതാവ് ബാൽ ഠാക്കറെയുമായി കൂടിക്കാഴ്ചയ്ക്ക് പോയ ഹൻഡോരയുടെ ഒപ്പുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകൻ ശിവസേന മുസ്ലീങ്ങൾക്കെതിരെ കലാപത്തിന് ഒരുങ്ങുന്നുവെന്ന വാർത്ത പരത്തിയത് വലിയ വിവാദമായിരുന്നു.
ശിവസേന വിട്ട് 2004ൽ കോൺഗ്രസ്സിലെത്തി ചെംബൂരിൽ നിന്നും ജയിച്ച ഹൻഡൂരെ 2009ലും ജയിച്ചു. 2021ൽ പാർട്ടിയുടെ വർക്കിംഗ് പ്രസിഡന്റായി തിരഞ്ഞെടുത്താണ് ഹൻഡൂരിയെ പാർട്ടി പ്രമുഖ നേതാവായി അംഗീകരിച്ചത്. ദളിത് സ്ഥാനാർത്ഥി അനായാസം ജയിക്കുമെന്ന ധാരണയിൽ കോൺഗ്രസ്സ് ഗൗരവമില്ലാതെയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നാണ് അണികളുടെ രോഷം.
Comments