ന്യൂഡൽഹി: വിമാനത്തിനുളളിലെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയ്‌ക്ക് വഴിയൊരുക്കുന്നതും വൈറലാകുന്നതും ആദ്യമല്ല. പക്ഷെ പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിൽ സാഹസീകമായി വിൻഡോ സീറ്റിലേക്ക് യാത്ര ചെയ്യുന്ന ഒരു യുവതിയുടെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ സജീവചർച്ചയായിരിക്കുകയാണ്. ഏത് വിമാനത്തിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നതെന്നോ യുവതി ആരാണെന്നോ വ്യക്തമായിട്ടില്ല.
ബ്രാൻഡ്‌സൺ എന്ന ട്വിറ്റർ ഐഡിയിൽ നിന്നാണ് കഴിഞ്ഞ ദിവസം ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. വിമാനത്തിൽ കണ്ട ഏറ്റവും വലിയ ക്രിമിനൽ പ്രവർത്തി എന്ന വിശേഷണത്തോടെയായിരുന്നു ദൃശ്യങ്ങൾ. ഇപ്പുറത്ത് ഇരിക്കുന്ന യാത്രക്കാർക്ക് മുകളിലൂടെ സീറ്റുകളുടെ കൈപ്പടിയിൽ ചവിട്ടി സാഹസീകമായി വിൻഡോ സീറ്റിലേക്ക് പോകുന്ന യുവതിയുടേതാണ് ദൃശ്യങ്ങൾ.
The most criminal activity I’ve ever seen on an airplane. This woman was hopping over other passengers the whole 7 hour flight. @PassengerShame pic.twitter.com/drET3BGBWv
— brandon🚀 (@In_jedi) June 15, 2022
19 സെക്കൻഡുകൾ ഉളള വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ നിമിഷങ്ങൾക്കകം വൈറലായി. യുവതിയുടെ സീറ്റിന് എതിർവശത്ത് ഇരുന്ന ആരോ ആണ് വീഡിയോ പകർത്തിയിരിക്കുന്നത്. മൂന്ന് പേരെ മറികടന്നാണ് നാലാമത്തെ വിൻഡോ സീറ്റിലേക്ക് യുവതി കടക്കുന്നത്. ഇത് വീഡിയോയിൽ വ്യക്തമായി കാണാം. അടുത്ത സീറ്റിലെ ആളുകൾ യുവതിയുടെ പ്രവർത്തിയിൽ അതൃപ്തി പ്രകടിപ്പിക്കുന്നതും മുഖഭാവത്തിൽ വ്യക്തമാണ്.
യുവതിയുടെ സാഹസത്തെ അനുകൂലിച്ചും ഏതാനും പേർ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ആളുകളോട് എഴുന്നേറ്റ് മാറാൻ പറയുന്നതിലും നല്ലതാണ് ഈ പ്രവർത്തിയെന്നാണ് ഇക്കൂട്ടരുടെ വാദം. യുവതിയുടെ പ്രവർത്തിയെ വിലക്കാത്ത ഫ്‌ളൈറ്റ് അറ്റൻഡർമാരുടെ വീഴ്ചയെയും ചിലർ വിമർശിക്കുന്നു. റെസ്റ്റ് റൂമിൽ പോയിട്ട് മടങ്ങിയെത്തിയതാണെന്നും അപ്പോൾ അവരുടെ വൃത്തിയെന്താകുമെന്ന വിമർശനവും ചിലർ ഉന്നയിക്കുന്നുണ്ട്.
Comments