ന്യൂഡൽഹി : ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടപ്പാക്കി.അസാമിൽ കൂടി നടപ്പായതോടെയാണ് പദ്ധതി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും യാഥാര്‍ത്ഥ്യമായത്.രാജ്യത്ത് ഭക്ഷ്യസുരക്ഷ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി.80 കോടി ജനങ്ങളെ ഗുണഭോക്താക്കളാക്കി നടപ്പിലാക്കിയ പദ്ധതി വളരെ വേഗത്തിലാണ് ജനങ്ങളിലേക്ക് എത്തിയത്.
ഇതിന്റെ ഭാഗമായി കുടിയേറ്റകാർക്കും സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ ലഭ്യമക്കാൻ സാധിക്കും.കുടുംബങ്ങളിൽ നിന്ന് അകന്ന് താമസിക്കുന്ന കുടിയേറ്റ തൊഴിലാളികൾക്ക് അവരുടെ സ്ഥലത്ത് നിന്ന് ഭാഗികമായി റേഷൻ വാങ്ങാൻ കഴിയും.
നിലവിലുള്ള റേഷൻ കാർഡ് വഴി രാജ്യത്ത് എവിടെ നിന്നും അർഹതപ്പെട്ട സബ്‌സിഡിയുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ ഗുണഭോക്താവിന് സാധിക്കും .40,000 കോടി രൂപയുടെ സബ്‌സിഡിക്ക് അനുസൃതമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്തിട്ടുണ്ട്.ഇവയ്‌ക്കെല്ലാം പുറമെ പ്രധാൻ മന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം 2020 മാർച്ചിൽ ഭക്ഷ്യധാന്യങ്ങൾ അധികമായി നൽകാൻ പ്രഖ്യാപനം വന്നിരുന്നു.കൊവിഡ് പ്രതിസന്ധിയിൽ ഇത് ജനങ്ങൾക്ക് സഹായകമായിരുന്നു.
വൺ നേഷൻ വൺ റേഷൻ കാർഡ് എല്ലാ എൻഎഫ്എസ്എ ഗുണഭോക്താക്കൾക്കും / റേഷൻ കാർഡ് ഉടമകൾക്കും, പ്രത്യേകിച്ച് കുടിയേറ്റ എൻഎഫ്എസ്എ ഗുണഭോക്താക്കൾ / റേഷൻ കാർഡ് ഉടമകൾ, ബയോമെട്രിക് അല്ലെങ്കിൽ ആധാർ ഉള്ള നിലവിലുള്ള റേഷൻ കാർഡ് വഴി രാജ്യത്ത് എവിടെയും സ്ഥിതി ചെയ്യുന്ന ഏതെങ്കിലും എഫ്പിഎസിൽ നിന്ന് ഭക്ഷ്യധാന്യത്തിന്റെ പൂർണ്ണമായോ ഭാഗികമായോ വാങ്ങാൻ അനുവദിക്കുന്നു
പൊതുവിതരണ സംവിധാനത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഒരു രാജ്യം, ഒരു റേഷൻ കാർഡ് എന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. തൊഴിലിനും ഉയർന്ന ജീവിത നിലവാരത്തിനും വേണ്ടി ആളുകൾ മറ്റു സ്ഥലങ്ങളിലേക്ക് പോകുന്നതിനാൽ നമ്മുടെ രാജ്യത്തെ ആഭ്യന്തര കുടിയേറ്റത്തെ അഭിസംബോധന ചെയ്യുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചത്.
Comments