തെഹ്റാൻ: പൊതു ഇടത്തിൽ ഹിജാബ് ധരിക്കാത്തതിന് പെൺകുട്ടികളെ അറസ്റ്റ് ചെയ്തു. തെക്കൻ ഇറാനിലെ നഗരമായ ഷിറാസിലാണ് സംഭവം നടന്നത്. ഷിറാസിലെ സ്കേറ്റ്ബോർഡിംഗ് പരിപാടിയിൽ ഹിജാബ് ധരിക്കാതെ പങ്കെടുത്തതിനാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇറാനിയൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഷിറാസിലെ ചമ്രാൻ ബൊളിവാർഡിൽ നടന്ന ‘ഗോ സ്കേറ്റ്ബോർഡിംഗ് ഡേ’ ആഘോഷത്തിന്റെ വീഡിയോ പ്രചരിച്ചതോടെയാണ് അറസ്റ്റ് ഉണ്ടായത്. സ്ത്രീകളും പെൺകുട്ടികളും ഹിജാബ് ധരിക്കാതെ പങ്കെടുത്തത് മത അദ്ധ്യക്ഷന്മാരെയും ഭരണകൂടത്തെയും പ്രകോപിപിച്ചതോടെയാണ് ഇവർക്കെതിരെ നിയമനടപടികൾ കൈക്കൊണ്ടത്.
കായിക പരിപാടിയിൽ നിരവധി പെൺകുട്ടികൾ മതപരവും നിയമപരവുമായ മാനദണ്ഡങ്ങൾ പാലിക്കാതെ ഹിജാബ് ധരിക്കാതെ പങ്കെടുക്കുകയുണ്ടായി എന്നും ഇതിന്റെ അടിസ്ഥാനത്തിൽ നിരവധിപേർക്കെതികെ നിയമ നടപടികൾ കൈക്കോണ്ടിട്ടുണ്ടെന്നും ഷിറാസ് പോലീസ് കമാൻഡർ ഫറജ് ഷോജേ പറഞ്ഞു. മതപരവും നിയമപരവുമായ മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള പരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതാണെന്നും അത് പാലിക്കാതെ പരിപാടികൾ നടത്തുന്ന സംഘാടകർക്കെതിരെയും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1979 മുതൽ ഇറാനിൽ പ്രാബല്യത്തിൽ വന്ന ഇസ്ലാമിക നിയമപ്രകാരം, സ്ത്രീകൾ തലയും കഴുത്തും മൂടുന്ന ഹിജാബ് ധരിക്കണം. മുടിയുൾപ്പടെ മറച്ച് വേണം ഇവർ പൊതു ഇടങ്ങളിലും അന്യർക്ക് മുന്നിലും പ്രത്യക്ഷപ്പെടാൻ. എന്നാൽ തങ്ങളുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തുന്ന ഇത്തരം നിയമങ്ങൾക്കെതിരെ ലോകത്താകമാനം സ്ത്രീകൾ പോരാടുമ്പോൾ ഇസ്ലാമിക അജണ്ട മുന്നോട്ട് വെയ്ക്കുന്ന ഹിജാബ് വാദം സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കി അവരെ വീണ്ടും ഇടുട്ടിലേയ്ക്ക് തള്ളിവിടുമെന്ന് സമൂഹമാദ്ധ്യമങ്ങളിൽ അഭിപ്രായങ്ങൾ ഉയരുന്നു. കഴിഞ്ഞ കുറച്ചു നാളുകളിലായി ഇന്ത്യയിലും ഹിജാബ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
Comments