ന്യൂഡൽഹി: ഹിന്ദു സന്യാസിമാർക്കെതിരെ വർഗീയ പരാമർശം നടത്തിയ ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റിലായി. മതവികാരം വ്രണപ്പെടുത്തൽ, കലാപത്തിന് ആഹ്വാനം ചെയ്യൽ, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഹിന്ദു സന്യാസിമാർക്കെതിരായ വർഗീയ പരാമർശത്തിന്റെ പേരിൽ മുഹമ്മദ് സുബൈറിനെതിരെ ഖൈരാബാദ് പോലീസ് സ്റ്റേഷനിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഹിന്ദുക്കളെ സുബൈർ അപമാനിച്ചത്.
മഹന്ദ് ബജ്രംഗ് മുനി ഉദാസിൻ, യതി നരസിംഹനന്ദ്, സ്വാമി ആനന്ദ് സ്വരൂപ് എന്നിവരെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു സുബൈർ ഹിന്ദു സമൂഹത്തെയാകെ അപമാനിച്ചത്. ഇവരെല്ലാം മറ്റുള്ളവരുടെ വെറുപ്പ് പിടിച്ചു പറ്റുന്നവർ ആണെന്നായിരുന്നു സുബൈർ ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് പുറമേ ഹിന്ദു വിരുദ്ധ ഉള്ളടക്കമുള്ള മറ്റ് സന്ദേശങ്ങളും പങ്കുവെച്ചിരുന്നു. സുബൈറിന്റെ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹിന്ദു സംഘടനാ നേതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Comments