കൊഹീമ: രാജ്യത്തിന്റെ മുഖ്യധാരവികസനത്തിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ശക്തികേന്ദ്രമാകുന്ന കാലഘട്ടമാണ് വരാനിരിക്കുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്കാലത്തേയും സ്വപ്‌നങ്ങളിലൊന്നാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ശാക്തീകരണം. രാജ്യത്തിന്റെ മൊത്തം വികസന ത്തിൽ ഇനി ചുക്കാൻ പിടിക്കുന്ന തരത്തിലേയ്‌ക്ക് ഒരോ സംസ്ഥാനത്തേയും മാറ്റാനുള്ള കഠിന പരിശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും തോമർ പറഞ്ഞു.
‘രാജ്യത്തിന്റെ മൊത്തം വികസനത്തിൽ ഇനി മാറ്റിനിർത്താനാകാത്ത തരത്തിൽ വടക്കു കിഴക്കൻ മേഖല വികസിച്ചകൊണ്ടിരിക്കുന്നു. പ്രകൃതി വിഭവംകൊണ്ടും കാലവസ്ഥ കൊണ്ടും കൃഷിയിലൂടേയും ഇന്ത്യയുടെ സമ്പദ്ഘടനയുടെ മുഖ്യപങ്കാളിത്തം ഇനി വടക്കുകിഴക്കൻ മേഖല വഹിക്കും. കേന്ദ്രസർക്കാറിന്റെ വിവിധ മേഖലകളിലെ ഊന്നലിന് അനുസരിച്ച് എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളും മികച്ച മുന്നേറ്റമാണ് നടത്തുന്നത്.മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയം പര്യാപ്തതയിലേക്ക് ഓരോ മേഖലയേയും മാറ്റാനാണ് പരിശ്രമം നടക്കുന്നത്.’ ചുമാവ്‌കോഡെൽമയിൽ നടക്കുന്ന വടക്കുകിഴക്കൻ കാർഷിക മേള ഉദ്ഘാടനം ചെയ്തുകൊണ്ടാണ് തോമർ വിശദീകരിച്ചത്.
വടക്കുകിഴക്കൻ മേഖലയ്‌ക്കായി പ്രധാനമന്ത്രി നേരിട്ടാണ് ശ്രദ്ധചെലുത്തുന്നതെന്നത് ഏറെ പ്രേരണ നൽകുന്ന കാര്യമാണ്. എല്ലാ കേന്ദ്രമന്തിമാരുടേയും അവരുടെ വകുപ്പുകളുടേയും പ്രഥമ പരിഗണന വടക്കുകിഴക്കൻ മേഖലയ്‌ക്കാണ്. എല്ലാ വികസന പ്രവർത്തനവും വടക്കുകിഴക്കൻ മേഖലയ്‌ക്ക് പ്രാമുഖ്യം കൊടുക്കുന്ന തരത്തിൽ രൂപീകരിക്കുക എന്നത് കേന്ദ്രസർക്കാർ രണ്ടുവർഷമായി എടുത്ത തീരുമാനമാണെന്നും തോമർ പറഞ്ഞു.
വടക്കുകിഴക്കൻ മേഖലയെ എന്നും ഒറ്റപ്പെട്ടുനിർത്തിയിരുന്നത് യാത്രാ സൗകര്യങ്ങളുടെ അപര്യാപ്തതായിരുന്നു. എന്നാൽ ഇന്ന് മികച്ച റെയിൽ-റോഡ് -വിമാന ഗതാഗതങ്ങളിലൂടെ മികച്ച മാറ്റമാണ് സാധ്യമായിരിക്കുന്നത്. ഒപ്പം വലിയ സംഭരണശാലകളും വാണിജ്യ കേന്ദ്രങ്ങ ളും അതേ മേഖലകളിൽ കൈകോർത്തിരിക്കുന്നുവെന്നും തോമർ ചൂണ്ടിക്കാട്ടി.
Comments