പത്തനംതിട്ട : ഗജവീരൻ തൃക്കടവൂർ ശിവരാജുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തന്നെ മറ്റ് ക്ഷേത്രങ്ങളിൽഎഴുന്നെളളിക്കണമെങ്കിൽ ഇനി പണം അടയ്ക്കണമെന്ന് ദേവസ്വം ബോർഡ്. 75,000 രൂപ ജൂലൈ മുതൽ ഈടാക്കാനാണ് തിരുവതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം .
സ്വകാര്യക്ഷേത്രങ്ങൾക്ക് ശിവരാജുവിനെ നൽകിയിരുന്നത് രണ്ടര ലക്ഷം രൂപയ്ക്കാണ്. കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുകൾ വന്ന ശേഷം ദേവസ്വം ബോർഡിന്റെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം എഴുന്നള്ളത്തിന് ആനയെ അനുവദിച്ചിരുന്നു.എന്നാൽ ഇതിന് പ്രത്യേകപാട്ടം ഈടാക്കിയിരുന്നില്ല. ക്ഷേത്രങ്ങളിലേക്ക് ആനയെ കൊണ്ട് പോകുന്നതിനുള്ള ചിലവ് മാത്രം ഉത്സവ കമ്മറ്റിക്കാർ വഹിച്ചാൽ മതിയായിരുന്നു.
ദേവസ്വം ക്ഷേത്രങ്ങളിലേക്ക് ആനയെ അനുവദിക്കണമെങ്കിൽ മൂന്ന് ദിവസം മുമ്പ് സ്വകാര്യ ക്ഷേത്രങ്ങളിൽ ആനയെ ബുക്ക് ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കണം. നിലവിലെ തീരുമാനപ്രകാരം തുകയടയ്ക്കേണ്ടത് ഗജക്ഷേമനിധിയിലേക്കാണ്. ഒന്നിൽക്കൂടുതൽ ദേവസ്വം ക്ഷേത്രങ്ങൾ ഒരേദിവസം ശിവരാജുവിനെ ആവശ്യപ്പെട്ടാൽ, കൂടുതൽ തുക ക്ഷേമനിധിയിലേക്ക് അടയ്ക്കുന്ന ക്ഷേത്രത്തിന് നൽകാനാണ് തീരുമാനം
Comments