പട്ന: അഗ്നിപഥ് വിരുദ്ധ സമരത്തിനിടെ കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെതിരെ പ്രതിഷേധം. കേന്ദ്രസർക്കാർ പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യപകമായി കോൺഗ്രസ് സർക്കാർ പ്രതിഷേധം സംഘടിപ്പിച്ചു വരികയാണ്. ജനങ്ങളെ തെറ്റിധരിപ്പിക്കുന്ന കോൺഗ്രസ് വാദങ്ങളെ തള്ളി പല പ്രമുഖരും രംഗത്ത് വന്നിരുന്നു. ബീഹാറിലെ പട്‌നയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടിപിച്ച അഗ്നിപഥ് വിരുദ്ധ സമരത്തിലാണ് കനയ്യ കുമാർ പങ്കെടുത്തത്. എന്നാൽ പദ്ധതിയ്‌ക്കെതിരെ സംസാരിച്ച നേതാവിനെതിരെ നാട്ടുകാരിൽ ചില യുവാക്കൾ രംഗത്ത് വരികയായിരുന്നു.
നാട്ടിലെ വിദ്യാർത്ഥികൾ കനയ്യ കുമാറിനെതിരെ മുദ്രവാക്യം മുഴക്കി. ഇതോടെ അഗ്നിപഥ് വിരുദ്ധ പ്രതിഷേധം കോൺഗ്രസിന് തന്നെ വലിയ തിരിച്ചടിയായി. പ്രസംഗം അവസാനിപ്പിച്ചതോടെ വിദ്യാർത്ഥികൾ കനയ്യ കുമാറിനെ ദേശദ്രോഹി എന്നു വിളിക്കുകയും മുദ്രാവാക്യം മുഴക്കി വേദിയ്‌ക്ക് സമീപം വരികയുമായിരുന്നു. ഇതോടെ വിദ്യാർത്ഥികളും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. അഗ്‌നിപഥ് പദ്ധതിക്കെതിരെ ജൂൺ 27 ന്
രാജ്യത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 1 വരെ കോൺഗ്രസ് പാർട്ടി 3 മണിക്കൂർ സത്യാഗ്രഹം പ്രഖ്യാപിച്ചിരുന്നു.
മുൻ ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാർ 2021 സെപ്റ്റംബർ 28 നാണ് കോൺഗ്രസിൽ ചേർന്നത്. സിപിഐ പാർട്ടിയെ മുങ്ങുന്ന കപ്പലെന്ന് വിശേഷിപ്പിച്ചാണ് കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം. കോൺഗ്രസിനെപ്പോലൊരു വലിയ കപ്പൽ രക്ഷപ്പെട്ടില്ലെങ്കിൽ ചെറുവള്ളങ്ങളും മുങ്ങി പോകുമെന്നും കനയ്യ കുമാർ പറഞ്ഞിരുന്നു. അതേസമയം, കനയ്യ കുമാറിന് അധികാരം മാത്രമാണ് ആവശ്യമെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു.
Comments