ജയ്പൂർ: നൂപുർ ശർമ്മയെ അനുകൂലിച്ച ഹിന്ദു യുവാവിനെ മതതീവ്രവാദികൾ ക്രൂരമായി കൊലപ്പെടുത്തിയതിന് പിന്നാലെ ഉദയ്പൂരിൽ നിരോധനാജ്ഞ. കലാപ സാദ്ധ്യത കണക്കിലെടുത്ത് ജില്ലാ ഭരണകൂടമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വൈകീട്ടോടെയാണ് തയ്യൽക്കാരനായ കനയ്യ ലാലിനെ മതതീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തിയിട്ടുള്ളത്. എത്ര ദിവസത്തേക്ക് ആണെന്ന കാര്യം വ്യക്തമല്ല. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധനാജ്ഞ തുടരുമെന്നാണ് ഭരണകൂടത്തിന്റെ അറിയിപ്പ്. ജില്ലയിലെ
ധന്മണ്ടി, ഘണ്ടാഘർ, ഹാത്തിപോൾ, അംബമത, സൂരജ്‌പോൾ, ഭൂപാൽപുര, സവിന പിഎസ് എന്നിവടങ്ങളിലാണ് നിരോധനാജ്ഞ.
നൂപുർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ പ്രതികരിച്ചതിനാണ് യുവാവിനെ മതതീവ്രവാദികൾ കൊലപ്പെടുത്തിയത്. കനയ്യ ലാലിന്റെ കടയിലേക്ക് കയറിയ രണ്ട് പേർ തലയറുക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇവർ ഫോണിൽ പകർത്തി. ഇതിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതികൾ ഭീഷണിപ്പെടുത്തുന്നുണ്ട്.
Comments