ജയ്പൂർ : നൂപുർ ശർമ്മയെ അനുകൂലിച്ച യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കൊലപ്പെടുത്തിയ സംഭവത്തിൽ ഭീകരബന്ധം അന്വേഷിക്കാൻ എൻഐഎയും. അന്വേഷണത്തിന് പ്രാഥമിക വിവരങ്ങൾ ശേഖരിക്കാനായി എൻഐഎ ഉദ്യോഗസ്ഥർ ഉദയ്പൂരിൽ എത്തി. കൊലപാതകത്തിന് പിന്നിൽ ഏതെങ്കിലും ഭീകരസംഘടനകളുടെ സഹായമുണ്ടോയെന്ന സംശയം നിലനിൽക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ ഇവിടം സന്ദർശിച്ചത്.
കൊലപാതകം നടത്തിയത് വ്യക്തിവൈരാഗ്യം കൊണ്ട് അല്ലെന്നാണ് വിവരം . മതതീവ്രവാദികൾആളുകളുടെ ഉള്ളിൽ ഭീതി സൃഷ്ടിക്കുന്നതിനു വേണ്ടി നടത്തിയതാണ് കൊലപാതകം . ഈ സാഹചര്യത്തിൽ കേസ് അന്വേഷിക്കുന്നതിന് സംഘം സംസ്ഥാന സർക്കാരിന്റെ സമ്മതം കാത്ത് നിൽക്കില്ലെന്നാണ് റിപ്പോർട്ടുകൾ . ‘പ്രതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ ഭീഷണിയും സംഘം അന്വേഷിക്കും.
അതേസമയം സംഭവം മതതീവ്രവാദം തന്നെയാണെന്നും, തയ്യൽക്കാരനെ കൊല്ലാൻ ഉപയോഗിച്ചരീതി ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ രീതിയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രാലയം അടിയന്തിരമായി എൻഐഎ സംഘത്തെ സംഭവ സ്ഥലത്തേക്ക് അയച്ചിരിക്കുന്നത്.
തുന്നൽക്കാരനായ കനയ്യ ലാൽ എന്നയാളിനെയാണ്, കടയിൽ ഉപഭോക്താക്കളുടെ മുന്നിലിട്ട് താലിബാൻ മോഡലിൽ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. കൊലപാതകം പ്രതികൾ വീഡിയോയിൽ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. കനയ്യ ലാലിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് കൊലപാതകം.കൊലപാതകത്തിന് ശേഷം യുവാക്കൾ വീഡിയോയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ വെല്ലുവിളിച്ചു. കൊല നടത്തിയ കത്തി എന്നവകാശപ്പെട്ട്, ഒരു കത്തിയും അവർ ഉയർത്തിക്കാട്ടിയിരുന്നു.
സംഭവത്തിന് പിന്നാലെ രാജസ്ഥാൻ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്യാൻ കേന്ദ്ര ഏജൻസി ലോക്കൽ പോലീസിന്റെ സഹായം തേടും എന്നാണ് വിവരം .
നേരത്തെയും, 2016 ഒക്ടോബറിൽ ബെംഗളൂരുവിൽ രണ്ട് പേർ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് നേതാവ് ആർ രുദ്രേഷിന്റെ കൊലപാതകം ഉൾപ്പെടെ നിരവധി കൊലപാതകങ്ങൾ എൻഐഎ അന്വേഷിച്ചിരുന്നു.
Comments