ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിൽ ഹിന്ദു യുവാവിനെ അരുംകൊല ചെയ്ത മുസ്ലീം തീവ്രവാദികൾ ഇതിന് മുമ്പും അക്രമണങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ടെന്ന് വിവരങ്ങൾ. മുഖ്യപ്രതികളായ റിയാസ് ജബ്ബാറും ഗൗസ് മുഹമ്മദും നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. പ്രതി റിയാസ് ജബ്ബാർ പല പ്രാവശ്യം ജനങ്ങൾക്കിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ നോക്കിയിട്ടുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഉദയ്പൂരിലെയും ഭിൽവാരയിലെയും ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ കലാപങ്ങൾക്കായി ഇയാൾ ഒരു വലിയ ശൃംഗല തന്നെ നിർമ്മിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
പ്രതികളുടെ ക്രൂരകൃത്യങ്ങളെ തള്ളിപ്പറഞ്ഞ് കുടുംബം രംഗത്ത് വന്നു. കഴിഞ്ഞ ഇരുപത് വർഷമായി കുടുംബവുമായി റിയാസ് ജബ്ബാറിന് ബന്ധമില്ലെന്നാണ് വീട്ടുകാർ പറയുന്നത്. 20 വർഷം മുമ്പ് വീട് വിട്ട് ഉദയ്പൂരിലേക്ക് താമസം മാറിയ ബിൽവാരയിലെ അസിന്ദ് സ്വദേശിയാണ് റിയാസ് ജബ്ബാർ. ഇയാൾ ഇത്രയും നാൾ എവിടെയാണ് താമസിക്കുന്നതെന്നും ജോലി എന്താണെന്നും തങ്ങൾക്ക് അറിയില്ല എന്ന് കുടുംബം അവകാശപ്പെടുന്നു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രതിയുടെ കുടുംബത്തിന് പോലീസ് സുരക്ഷ ഒരുക്കിയിരിക്കുകയാണ്.
ഉദയ്പൂരിൽ ഒരു വർഷം മുമ്പ് നടന്ന സംഘർഷത്തിന് നേതൃത്വം നൽകിയത് റിയാസ് ജബ്ബാറാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് സ്റ്റേഷന് നേരെ നിവധി പേരെ അണിനിരത്തി ഇയാൾ സംഘർഷം അഴിച്ചുവിട്ടിരുന്നു. മറ്റൊരു പ്രതിയായ ഗൗസ് മുഹമ്മദ് ഉദയ്പൂർ സ്വദേശി തന്നെയാണ്. ഖാൻജിപീർ പ്രദേശത്തെ വാടക വീട്ടിലാണ് ഇയാൾ താമസിക്കുന്നത്. ഉദയ്പൂരിൽ വെൽഡറായി ജോലി ചെയ്യുന്ന ഗൗസ് മുഹമ്മദിന് വസ്തു ഇടപാടുകളിലും പങ്കുടെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി ഇയാൾ റിയാസ് ജബ്ബാറിന്റെ അടുത്ത അനുയായിയാണെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങൾ.
Comments