ജയ്പൂർ: ബിജെപി മുൻ വക്താവ് നുപൂർ ശർമയെ പിന്തുണച്ച ഹിന്ദു യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. വൻ അഴിച്ച് പണിയാണ് സംസ്ഥാനത്തെ പോലീസ് നേതൃത്വത്തിൽ വരുത്തിയിരിക്കുന്നത്.
ഐജിയും എസ്പിയും ഉൾപ്പടെ 32 പോലീസുകാരെ സ്ഥലം മാറ്റി. ഉദയ്പൂരിലെ ഐജിയെയും പോലീസ് സൂപ്രണ്ടിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. കൊല്ലപ്പെട്ട കനയ്യലാൽ സുരക്ഷ ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചിട്ടും സുരക്ഷാ നൽകാതിരുന്നതിലാണ് ഇവരെ മാറ്റിയതെന്നാണ് റിപ്പോർട്ട്.
ഉദയ്പൂർ ഉൾപ്പടെ 10 ജില്ലകളിലെ എസ്പിമാർക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. കനയ്യലാലിന്റെ കുടുംബത്തെ രാജസ്ഥാൻ മുഖമന്ത്രി അശോക് ഗെലോട്ട് സന്ദർശിച്ച് മണിക്കൂറുകൾക്കകമാണ് നടപടി. പോലീസിന് ക്രമസമാധാന പരിപാലത്തിൽ വീഴ്ച പറ്റിയെന്ന് വ്യാപക വിമർശനമുയർന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് നൂപുർ ശർമ്മയെ അനുകൂലിച്ച് സാമൂഹിക മാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിൽ ഹിന്ദു യുവാവിനെ പ്രതികൾ പട്ടാപ്പകൽ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തയ്യൽക്കട നടത്തിയിരുന്ന കനയ്യ ലാൽ ആണ് കൊല്ലപ്പെട്ടത്. കടയിൽ ഉപഭോക്താക്കളുടെ മുന്നിലിട്ട് താലിബാൻ മോഡലിലാണ് കൊലനടത്തിയത്. കൊലപാതകം പ്രതികൾ വീഡിയോയിൽ പകർത്തി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
Comments