ജയ്പൂർ: ഉദയ്പൂരിൽ മതമൗലിക വാദികൾ ചേർന്ന് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗൂഢാലോചനയിൽ പങ്കെടുത്തവരെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
ഇവരുടെ പേരു വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. കൊലപാതകം നടത്തിയവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നേരത്തെ കസ്റ്റഡിയിലെടുത്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
ഏഴ് പേരെ ചോദ്യം ചെയ്യലിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികളിലൊരാളായ മുഹമ്മദ് റിയാസിന് തീവ്രവാദ ബന്ധമുണ്ടോ എന്ന് ഭിൽവാര പോലീസ് അന്വേഷിച്ച് വരികയാണ്. ഇയാളുടെ സ്വദേശത്ത് നിരവധി പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.
അതേസമയം അറസ്റ്റിലായ മുഖ്യപ്രതികളെ തിരിച്ചറിയൽ പരേഡിനായി കോടതി ജൂലൈ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അജ്മീറിലെ അതിസുരക്ഷാ ജയിലിലാണ് ഇരുവരും.
Comments