ചെന്നൈ: തമിഴ്‌നാട് തിരുവണ്ണാമലൈയിൽ ഗർഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചു.സംഭവത്തിൽ പെൺകുട്ടിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. എസ് മുരുകനെ(27)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ സുഹൃത്ത് പ്രഭു എന്നയാളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
തിരുവണ്ണാമലൈ ജില്ലയിലെ ചെങ്കത്തിന് സമീപമാണ് കേസിനാസ്പദമായ സംഭവം.പെൺകുട്ടി ഗർഭിണിയായിരുന്നു. ഗർഭഛിദ്രത്തിനായി മരുന്ന് കഴിച്ച പെൺകുട്ടി അബോധാവസ്ഥയിലായി. ആശുപത്രിയിലെത്തിക്കും മുൻപേ മരണപ്പെടുകയായിരുന്നു.
പെൺകുട്ടിയെ ദിവസവും സ്‌കൂളിൽ കൊണ്ടുപോയിരുന്നത് പ്രതിയായിരുന്നു ഇതിനിടയിൽ ഇരുവരും തമ്മിൽ പ്രണയത്തിലായി. തുടർന്ന് പെൺകുട്ടി ഗർഭിണിയായതോടെ മുരുഗൻ സുഹൃത്തിന്റെ സഹായത്താൽ ഗർഭഛിദ്രത്തിനുള്ള മരുന്ന് സംഘടിപ്പിക്കുകയായിരുന്നു. മരുന്നുമായി എത്തിയ പ്രതി പെൺകുട്ടിയെ സ്‌കൂളിലേക്കെന്ന വ്യാജേന വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയി.
വഴിയിൽ വെച്ച് പെൺകുട്ടിക്ക് മരുന്ന് നൽകി. പിന്നാലെ പെൺകുട്ടി അബോധവസ്ഥയിലായി. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ പെൺകുട്ടി മരണപ്പെട്ടതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. തുടർന്ന് തിരുവണ്ണാമലൈ സർക്കാർ ആശുപത്രിയിൽ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ചു. പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി ഗർഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് പ്രതികൾക്ക് പിടി വീണത്.
Comments