തിരുവനന്തപുരം : മെഡിസെപ് വേദിയിൽ നടത്തിയ ചെണ്ട കൊട്ടലിൽ പ്രക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് മെഡിസെപ് ഉദ്ഘാടന പ്രസംഗത്തിനിടെ ഉച്ചത്തിൽ ചെണ്ട കൊട്ടിയതോടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. തുടർന്ന് പ്രസംഗം നിർത്തിവെച്ചു. ചെണ്ടകൊട്ട് അവസാനിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി വീണ്ടും പ്രസംഗം ആരംഭിച്ചത്.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമുള്ള സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയാണ് നിർവ്വഹിച്ചത്. ഉദ്ഘാടന പ്രസംഗത്തിനിടെ പുറത്ത് നടന്ന ചെണ്ട കൊട്ടലിൽ അസ്വസ്ഥനായി. കൊട്ടിന്റെ ശബ്ദം വർദ്ധിച്ചതോടെയാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്. തുടർന്ന് പ്രസംഗം നിർത്തിവെയ്ക്കുകയായിരുന്നു. ശബ്ദം നിലച്ചപ്പോൾ വീണ്ടും പ്രസംഗം തുടങ്ങി. ഇപ്പോൾ ഇതിനെ പറ്റി പറയുന്നില്ലെന്നും മുഖ്യമന്ത്രി പരാമർശിച്ചു.
മെഡിസെപ് പദ്ധതിയെ കുറിച്ച് അനാവശ്യ വിവാദം ഉണ്ടാക്കുന്നവരെ ജനം തള്ളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിവിൽ സർവീസിന്റെ സുവർണ ലിപികളാൽ രേഖപ്പെടുത്താവുന്ന പദ്ധതിയാണ് മെഡിസെപ് എന്നും മുഖ്യമന്ത്രി പറഞ്ഞു. അരലക്ഷം താൽക്കാലിക ജീവനക്കാർക്ക് മെഡിസെപ് ആനുകൂല്യം ലഭിക്കും. സംസ്ഥാനത്ത് 300 ആശുപത്രികളെ എംപാനൽ ചെയ്തു. സംസ്ഥാനത്തിന് പുറത്ത് 15 ആശുപത്രികളിലും മെഡിസെപ് ലഭ്യമാകും.
Comments