കൊച്ചി : യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുത്തു. വിജയ് ബാബു ഫ്ളാറ്റിൽ കൊണ്ട് വന്നും തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൊച്ചി സൗത്ത് പോലീസാണ് പ്രതിയെ ഫ്ളാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഇയാൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ പോലീസ് അടുത്ത ദിവസം സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ കൂടുതൽ തെളിവുകൾ കോടതിക്ക് മുന്നിൽ എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ആയിരുന്നു തെളിവെടുപ്പ് കടവന്ത്രയിലെ ഫ്ളാറ്റിലെത്തിച്ചും നേരത്ത തെളിവെടുത്തിരുന്നു.
പീഡനം നടന്ന ദിവസം ഫ്ളാറ്റുകളിൽ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികൾ, സിസിടിവി ദൃശ്യങ്ങൾ, ടവർ ലൊക്കേഷൻ എന്നിവ അടക്കമുള്ള വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ച് വരികയാണ്. മൂന്നാം തിയതി വരെ പോലീസിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. ഹൈക്കോടതിയാണ് നിർദ്ദേശം നൽകിയത്.
ഇതിനുള്ളിൽ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂർത്തിയാക്കാനാണ് പോലീസ് ശ്രമം.വിജയ് ബാബു കുറ്റക്കാരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നേരത്തെ തന്നെ ഉദ്ദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. നിലവിൽ കൂടുതൽ തെളിവുകൾ കോടതിയിൽ എത്തിക്കാനുള്ള ഊർജിതശ്രമത്തിലാണ് പോലീസ്.
Comments