മുംബൈ: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് പിന്നാലെ അമരാവതിയിൽ കെമിസ്റ്റ് കൊല്ലപ്പെട്ട സംഭവത്തിൽ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദ ബന്ധമടക്കം അന്വേഷിക്കാനാണ് കേസിന്റെ അന്വേഷണ ചുമതല കേന്ദ്ര ഏജൻസിയെ ഏൽപ്പിച്ചത്.
രാജസ്ഥാനിലെ ഉദയ്പൂരിൽ ഇസ്ലാമിസ്റ്റുകൾ തയ്യൽക്കാരനായ കനയ്യയെ കൊലപ്പെടുത്തിയതിന് ഒരാഴ്ച മുൻപ് ജൂൺ 21 നാണ് 54 കാരനായ കെമിസ്റ്റ് ഉമേഷ് പ്രഹ്ലാദ് റാവു കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിലാണ് ഇയാളെ കുടുംബത്തിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്.
നൂപുർ ശർമ്മയെ പിന്തുണച്ച് വാട്സ്ആപ്പിൽ പോസ്റ്റ് ഷെയർ ചെയ്തതിന് പിന്നാലെയായിരുന്നു കൊലപാതകം. സംഭവത്തിൽ ഇത് വരെ അഞ്ചു പേർ അറസ്റ്റിലായിരുന്നു. അമരാവതി സ്വദേശികളായ മുദ്ദ്സിർ അഹമ്മദ് (22), ഷാരൂഖ് പത്താൻ (25), അബ്ദുൾ തൗഫീക്ക് (24) ഷോയിബ് ഖാൻ (22), അതിബ് റാഷിദ് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രധാന പ്രതിയും എൻജിഒ നടത്തിപ്പുകാരനുമായ ഇർഫാൻ ഖാനെ (32) കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
Comments