ഹൈദരാബാദ് : ബിജെപി ദേശീയ നിർവ്വാഹക സമിതി യോഗത്തിനായി ഭക്ഷണം തയ്യാറാക്കിയ പാചക വിദഗ്ധരെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി പല രീതിയിലുള്ള വിഭവങ്ങളാണ് യോഗത്തിന് ശേഷം നേതാക്കൾക്കായി വിളമ്പിയത്. ഇതിന്റെയെല്ലാം സവിശേഷതകൾ എന്താണെന്ന് പ്രധാനമന്ത്രി പാചക വിദഗ്ധരോട് തന്നെ ചോദിച്ചറിഞ്ഞു.
തെലങ്കാനയിലെ പ്രത്യേക പലഹാരങ്ങൾ ഉൾപ്പെടെ 50 ഓളം വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നേതാക്കളുടെ അഭിരുചി നോക്കി ഭക്ഷണത്തിന്റെ മെനു തയ്യാറാക്കിയത് കാറ്ററർ ജി യാദമ്മയാണ്. സിദ്ധിപേട്ട് ജില്ലയിലെ ഗുഡതിപള്ളി ഗ്രാമവാസിയാണ് യാദമ്മ.
തക്കാളി-ബീൻ കറി, ആലു കുർമ, ബഗര ബൈംഗൻ, ഐവി ഗോഡ്-കോക്കനട്ട് ഫ്രൈ, ഒക്ര-കശുവണ്ടി നിലക്കടല ഫ്രൈ, മേത്തി-മൂങ്ങ് ഡാൽ ഫ്രൈ, മാങ്ങാ ദാൽ, ബിരിയാണി, പുളിഹോര, പുദിന ചോറ്, ചോറ്, തൈർസാദം, ഗോങ്കുര അച്ചാർ, വെള്ളരിക്ക ചട്ണി, തക്കാളി ചട്ണി, എന്നിവയായിരുന്നു പ്രധാന വിഭവങ്ങൾ.
അരിയും ശർക്കരയും കൊണ്ടുള്ള ഒരു വിഭവമായ പരമന്നം, സേവിയ പുഡ്ഡിംഗ്, സ്വീറ്റ് പൂരൺ പോളിസ്, അരിസെലു ഉൾപ്പെടുന്ന തെലങ്കാന മധുര പലഹാരങ്ങൾ ഇതിലുണ്ടായിരുന്നു.
മൂങ്ക് ദാൽ കൊണ്ടുണ്ടാക്കിയ വട, സക്കിനാലു, മക്ക ഗൂഡാലു, സർവ പിണ്ടി എന്നിവയും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തക്കാളി, നിലക്കടല, തേങ്ങ, മുളക് തുടങ്ങിയ വിവിധ ചട്‌നികളാണ് ഇവയ്‌ക്കൊപ്പം വിളമ്പിയത്. പൊട്ടറ്റോ ചീസ് പോപ്പറുകൾ, വെജ് സ്പ്രിംഗ് റോളുകൾ, കോൺ സമൂസ, സാൻഡ്വിച്ച്, പൈനാപ്പിൾ ജ്യൂസ്, ഫ്രഷ് തണ്ണിമത്തൻ ജ്യൂസ്, ഫ്രഷ് ലൈം സോഡ എന്നിവയും ഇറാനി ചായയും കാപ്പിയും സ്നാക്സും നേതാക്കൾക്കായി വിളമ്പി. ഇതെല്ലാം നോക്കിക്കണ്ട പ്രധാനമന്ത്രി, ഷെഫുമാരുമായി സംവദിക്കുകയും പലഹാരങ്ങളെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
Comments