ചെന്നൈ: ഡിഎംകെയെ കടന്നാക്രമിച്ച് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. സർക്കാരിന്റെ അഴിമതിയെ ചൂണ്ടി കാണിക്കുമ്പോൾ സ്വതന്ത്ര തമിഴക വാദം പുറത്തെടുക്കന്നത് ഇക്കാലത്ത് വിലപ്പോകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് 1960 കള്‍ അല്ലെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി. അതുകൊണ്ട് തന്നെ ആ ട്രിക്ക് ഇനി ചിലവാകില്ലെന്ന് അദ്ദേഹം തമിഴ്നാട് സർക്കാരിനെ വിമർശിച്ചുകൊണ്ട് പറഞ്ഞു.
ഡിഎംകെയിലെ മുന്‍ കാബിനറ്റ് മന്ത്രിമാര്‍ അഴിമതിയുടെ പേരില്‍ വിചാരണ നേരിടേണ്ടി വരുന്ന സന്ദർഭങ്ങളിൽ നിരാശയ്‌ക്ക് പിന്നാലെ അതിനെ മറികടക്കാൻ ഇത്തരം ഭീഷണികള്‍ നടത്തിയിരുന്നു. സർക്കാർ വാഗ്ദാനങ്ങള്‍ പാലിക്കാതെ വരുമ്പോൾ വിമർശിക്കപ്പെടുകയും ജനപ്രീതി കുറയുകയും ചെയ്യും. ഇതിനെ നേരിടാന്‍ സ്വതന്ത്ര തമിഴകം പോലുള്ള യാതൊരു പ്രസക്തിയുമില്ലാത്ത ആശയങ്ങൾക്ക് പിന്നാലെ പോകാതെ ഭരണം മികച്ചതാകാത്തതിന്റെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തണമെന്ന് കെ.അണ്ണാമലൈ പറഞ്ഞു.
കഴിഞ്ഞ ദിവസം നാമക്കലില്‍ നടന്ന ഡിഎംകെ യോഗത്തിൽ സ്വതന്ത്ര തമിഴ്നാടിന് വേണ്ടി വീണ്ടും സമരം തുടങ്ങുമെന്ന് ഡിഎംകെ നേതാവ് പറഞ്ഞിരുന്നു. തമിഴ്നാടിന് സ്വയം ഭരണാധികാരം നല്‍കണമെന്ന് നാമക്കല്‍ നടന്ന യോഗത്തില്‍ എ.രാജ ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഇത് അംഗീകരിക്കണമെന്നും എ.രാജ പറഞ്ഞു.
Comments