തിരുവനന്തപുരം : സിപിഎം നേതാവും ഉദുമ മുൻ എംഎൽഎയുമായ പി രാഘവന്റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 1991 ലും 1996 ലും ഉദുമ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച സാമാജികനായിരുന്നു. സിപിഐഎം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമെന്ന നിലയിലും എൽഡിഎഫ് ജില്ലാ കൺവീനർ എന്ന നിലയിലും ദീർഘകാലം ജില്ലയിലെ പാർട്ടിയെയും മുന്നണിയെയും നയിച്ചെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
ദിനേശ് ബീഡി ഡയറക്ടറായിരുന്ന രാഘവൻ നിരവധി സഹകരണ സംരംഭങ്ങൾക്ക് കാസർകോട് ജില്ലയിൽ തുടക്കം കുറിച്ചിട്ടുണ്ട്. സിഐടിയു നേതാവെന്ന നിലയിൽ ജില്ലയിലെ തൊഴിലാളി പ്രശ്‌നങ്ങളിൽ മുൻനിരയിലുണ്ടായ സഖാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. കുടുംബാംഗങ്ങളുടേയും സഖാക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വാർദ്ധക്യസഹജമായ രോഗങ്ങൾ ബാധിച്ച് ഇന്ന് രാവിലെയോടെയാണ് അദ്ദേഹം മരിച്ചത്. 77 വയസായിരുന്നു.
Comments