ബെംഗളൂരു: വ്യോമസേന പൈലറ്റുമാരായ അച്ഛന്റെയും മകളുടെയും ഒരു ചിത്രം ഇപ്പോൾ ഇന്റർനെറ്റ് കീഴടക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഈ ചിത്രത്തിന്റെ പിന്നാമ്പുറക്കഥകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
AIR COMMODORE SANJAY SHARMA and his daughter ANANYA SHARMA became the first father-daughter pair in the #IndianAirForce to fly in formation of the Hawk AJT in Bidar.
GLORIOUS PAST PROMISING FUTURE @IAF_MCC pic.twitter.com/HCpAKSmGv3
— Vikas Manhas (@37VManhas) July 5, 2022
യുദ്ധവിമാനത്തിന് മുന്നിൽ ശർമ്മയും മകളും ഇരിക്കുന്ന ചിത്രമായിരുന്നു ഇന്റർനെറ്റ് കീഴടക്കിയത്. വ്യോമസേന പുറത്തിറക്കിയ പ്രസ്താവന പ്രകാരം എയർ കമാൻഡർ സഞ്ജയ് വർമ്മയും ഫ്‌ളൈയിംഗ് ഓഫീസറായ അദ്ദേഹത്തിന്റെ മകൾ അനന്യ ശർമ്മയുമാണ് ചിത്രത്തിലുള്ളത്. മെയ് 30ന് ഇരുവരും ചേർന്ന് ഹോക്ക്-132 യുദ്ധവിമാനം പറത്തിയപ്പോൾ എടുത്ത ചിത്രം വൈറലാകുകയായിരുന്നു.
അച്ഛനും മകളും ചേർന്ന്, ഒരേ ദൗത്യത്തിന് വേണ്ടി, ഒരേ യുദ്ധവിമാനം പറത്തിയ ചരിത്രം, അതിന് മുമ്പ് വരെ ഉണ്ടായിട്ടില്ലെന്ന് വ്യോമസേന അധികൃതർ വ്യക്തമാക്കുന്നു. അച്ഛനും മകളുമെന്നതിലുപരി അവർ പരസ്പര വിശ്വാസമുള്ള മികച്ച സഹപ്രവർത്തകരും സുഹൃത്തുക്കളുമാണെന്നും ഐഎഎഫ് വ്യക്തമാക്കി.
എയർ കമാൻഡർ ശർമ്മ 1989-ലാണ് വ്യോമസേനയുടെ യുദ്ധവിമാനം പറത്തുന്നതിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. അതേസമയം മകൾ അനന്യ യുദ്ധവിമാനം പറത്തുന്ന പൈലറ്റായി 2021 ഡിസംബറിലും കമ്മീഷൻ ചെയ്യപ്പെട്ടു. ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിടെക് ബിരുദധാരിയായ അനന്യ ശർമ്മ നിലവിൽ കർണാടകയിലെ ബിദാറിൽ പരിശീലനത്തിലാണ്. പരിശീലനം പൂർത്തിയാകുന്നതോടെ ഏറ്റവുമധികം പ്രഹരശേഷിയുള്ള യുദ്ധവിമാനങ്ങളെ പറത്താൻ അനന്യ പ്രാപ്തയാകും.
Comments