അമരാവതി : നൂപുർ ശർമ്മയെ അനുകൂലിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ട ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ ഇസ്ലാമിക ഭീകരരെ എൻഐഎ കസ്റ്റഡിയിൽ എടുത്തു. കേസിൽ പ്രതികളായ 7 പേരെയാണ് ദേശീയ അന്വേഷണ ഏജെൻസി കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് നാല് ദിവസത്തെ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചിരുന്നു. ഇതെതുടർന്നാണ് എൻഐഎയുടെ നടപടി.
ജൂൺ 21 നാണ് നുപൂർ ശർമയെ അനുകൂലിച്ചതിന്റെ പേരിൽ ഉമേഷിനെ ഇസ്ലാമിക ഭീകരർ ക്രൂരമായി കൊലപ്പെടുത്തിയത്. അതേസമയം ഇയാളെ കൊലപ്പെടുത്താൻ പ്രതികൾ നടത്തിയത് സംഘടിതമായ നീക്കമാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കൊലപാതകം ഐഎസ് മോഡലാണെന്ന് എൻഐഎ മുമ്പ് വ്യക്തമാക്കിയിരുന്നു.
ആദ്യം അന്വേഷണം തെറ്റായ ഗതിയിലാണ് നടന്നിരുന്നത്്.എന്നാൽ ഉദയ്പൂരിൽ കനയ്യലാൽ കൊല്ലപ്പെട്ടതോടെ അമരാവതിയിൽ നടന്നത് വെറുമൊരു കൊലയല്ലെന്ന് കണ്ടെത്തുകയായിരുന്നു. മുഖ്യ പ്രതി പിടിയിലായതിന് പിന്നാലെ കൂടുതൽ പ്രതികൾ അറസ്റ്റിലായേക്കുമെന്ന സൂചന അന്വേഷണ ഉദ്ദ്യോഗസ്ഥർ പങ്കുവെച്ചിരുന്നു.
സംഭവത്തിൽ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷയാണ്.തീവ്രവാദ ബന്ധമടക്കം അന്വേഷിക്കാനാണ് കേസിന്റെ അന്വേഷണ ചുമതല കേന്ദ്ര ഏജൻസിയെ ഏൽപ്പിച്ചിരിക്കുന്നത്. ഉദയ്പൂർ, അമരാവതി കൊലപാതകങ്ങളിൽ ഒരു വിട്ടുവീഴ്ചയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി എൻ ഐ എ മേധാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എൻ ഐ എ മേധാവി ദിനകർ ഗുപ്തയുമായാണ് കൂടിക്കാഴ്ച നടത്തിയത്.
Comments